യുവതിപ്രവേശനത്തിൽ പ്രക്ഷോഭങ്ങൾ കെട്ടടങ്ങുന്നില്ല; രാഹുല്‍ ഈശ്വര്‍ അടക്കമുളള അയ്യപ്പ ഭക്തരെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധം അറിയിച്ച് സമരം ചെയ്ത് സംഘർഷം സൃഷ്ടിച്ചെന്നാരോപിച്ച് രാഹുല്‍ ഈശ്വര്‍ അടക്കമുളളവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സന്നിധാനത്ത് നിന്നും ഇന്നലെയാണ് രാഹുല്‍ ഈശ്വർ അടക്കമുള്ള അയ്യപ്പ ഭക്തരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്.
ഇന്നലെ രാവിലെ മുതല്‍ പമ്പയില്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സേവ് ശബരിമല ഫോറമെന്ന ബാനറില്‍ പ്രാര്‍ത്ഥനാ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു സമരക്കാര്‍. ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുകയും സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയ വനിതാ ജീവനക്കാരെ പ്രായപരിശോധന നടത്താനും മുന്നില്‍ നിന്നത് രാഹുല്‍ ഈശ്വര്‍ നേതൃത്വം കൊടുത്തവരായിരുന്നു.
ഇത് കൂടാതെ വനിതാ പൊലീസിനെയും ഇവര്‍ തടഞ്ഞിരുന്നു. ഇതിനുശേഷം ഇന്നലെ ഉച്ചയോടെ സ്ത്രീപ്രവേശനത്തിന് നിയന്ത്രണമെന്നുളള പഴയ ബോര്‍ഡ് ഇവര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് ഇപ്പോള്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ തന്നെ കുറെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുന്‍ രാജകുടുംബാംഗങ്ങള്‍, തന്ത്രി കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ നിരവധി സമരക്കാരെയാണ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്
ഒക്ടോബര്‍ 17 മുതല്‍ ശബരിമലയില്‍ ശക്തമായ പ്രാര്‍ഥനകളുമായി മുന്നോട്ടുപോകുമെന്നും ഇത് പ്രതിഷേധമല്ല, പ്രാര്‍ഥനയാണെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഒക്ടോബര്‍ രാവിലെ മുതല്‍ നിലയ്ക്കലും പമ്പയിലും പ്രാര്‍ഥനായോഗങ്ങള്‍ നടക്കും. ഈ യോഗങ്ങളില്‍ മുദ്രാവാക്യങ്ങളല്ല, ശരണഘോഷങ്ങളാണ് ഉണ്ടാകുക. നിയമത്തെ ലംഘിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. എല്ലാ നിയമപരമായി മാത്രമെ പോകൂ. ഗാന്ധിയന്‍ രീതികളില്‍ അഞ്ച് ദിവസം 125 മണിക്കൂര്‍ പ്രതിരോധവും പ്രാര്‍ഥനയുമായി മുന്നോട്ടുപോകുമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























