വിവാദങ്ങൾ കെട്ടടങ്ങി ....ഷെഫിനും ഹാദിയയ്ക്കും ഇനി സ്നേഹത്തിന്റെ നാൾവഴികൾ..

കേരളത്തിലെ ലൗജിഹാദ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തീരുമാനിച്ചു . കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം നിർബന്ധിത മതപരിവർത്തനത്തിനുവേണ്ടിയായിരുന്നു എന്ന വിവാദത്തെ തുടർന്ന് 2017 മേയ് 24ന് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയിരുന്നു. എന്നാൽ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നില്ല. ഹാദിയയെ അച്ഛന്‍ അശോകന്റെയോ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെയോ ഒപ്പം വിടാന്‍ തയ്യാറാകാതിരുന്ന സുപ്രീം കോടതി സേലത്തെ കോളേജില്‍ പഠനത്തിനായി ഹാദിയയെ അയച്ചിരുന്നു. ഈ വിധിക്കെതിരെ ഷഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് ഇന്നു സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി വന്നിരിക്കുന്നത്..
വൈക്കം ടിവി പുരം കാരാട്ട് വീട്ടില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയാണു മതംമാറി ഹാദിയയായത്. തീവ്രവാദബന്ധമുണ്ടെന്ന അഖിലയുടെ പിതാവിന്‍റെ പരാതിയാണ് നിയമക്കുരുക്കുകള്‍ ഉയര്‍ത്തിയത്. ചില സംഘടനകള്‍ കൂടി ഇരുപക്ഷത്തും നിലയുറപ്പിച്ചതോടെ ആരോപണങ്ങളും വിവാദങ്ങളും കത്തി.
പരസ്പ്പരം സംസാരിക്കാൻ പോലുമാകാതെ വിങ്ങിപ്പൊട്ടി നിന്ന അവസ്ഥയിൽ നിന്നാണ് ഈ ദമ്പതികള്‍ മോചിതരാകുന്നത്.
ലൗ ജിഹാദെന്ന് വിശേഷിപ്പിക്കപ്പെട്ട കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചു വന്നത്. ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 11 കേസുകളാണ് എന്‍.ഐ.എ പരിശോധിച്ചത്. ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇത് നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























