ഇന്നലെ മഞ്ജുവിന്റെ മുന്നിൽ അയ്യപ്പകോപം പെരുമഴയായി... ഇന്ന് ബാലമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ദിവസങ്ങൾ പിന്നിടുമ്പോൾ സുപ്രീം കോടതി വിധി യുവതി പ്രവേശം വെള്ളത്തിലാകുന്നു; കാവലായി അയ്യപ്പൻ
ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് പ്രതിഷേധക്കാര്‍ തടഞ്ഞതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ആന്ധ്ര സ്വദേശിനി ബാലമ്മയാണ് സന്നിധാനത്ത് വച്ച് ആളുകള്‍ തടഞ്ഞ് വച്ചതോടെ ബേധരഹിതയായത്. ഇവരെ പൊലീസ് എത്തി ആംബുലന്‍സിലാണ് പമ്പയിലേക്ക് കൊണ്ടു പോയത്. യുവതിയുടെ പ്രായത്തില്‍ സംശയം തോന്നിയത് കൊണ്ടാണ് തങ്ങള്‍ തടഞ്ഞതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സന്നിധാനത്തെത്തിയ സ്ത്രീക്ക് 46 വയസാണ് പ്രായമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. തിരിച്ചറിയല്‍ രേഖ പരിശോധിച്ച പൊലീസും ഇത് സ്ഥീകരിച്ചു. പാലമ്മ ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളൊന്നും അറിയാതെയാണ് വന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ ആന്ധ്ര സ്വദേശികളായ വാസന്തിയും ആദിശേഷനും പ്രതിഷേധത്തെ തുടര്‍ന്ന് മലചവിട്ടാതെ മടങ്ങിയിരുന്നു. യുവതികള്‍ മലകയറുന്നത് തടയാന്‍ വഴിയില്‍ കിടന്നും ശരണമന്ത്രം ചൊല്ലിയുമായിരുന്നു പ്രതിഷേധം. മുപ്പത്തിയെട്ടുകാരിയായ മഞ്ജുവിന് സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചതോടെ വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തിൽ മഞ്ജു ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ മഞ്ജുവിന്റെ തീരുമാനത്തിന് മുന്നിൽ പോലീസിന് സുരക്ഷയൊരുക്കേണ്ട അവസ്ഥ വരുകയായിരുന്നു.
താൻ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദർശനം നടത്തണമെന്നും മഞ്ജു ആവർത്തിച്ചതോടെ സുരക്ഷ ഒരുക്കുകയല്ലാതെ പൊലീസിന് മറ്റ് മാർഗ്ഗമില്ലാതെയായി. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്. 100 പേരടങ്ങുന്ന സംഘം ആണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയിൽ മഞ്ജുവിന് സുരക്ഷയൊരുക്കിയത്.
പക്ഷെ പ്രതിഷേധം കനത്തതോടെ മുന്നോട്ട് പോകാൻ സാധ്യമല്ലാത്ത സാഹചര്യം ഉണ്ടാവുകയും, യുവതിയെ സാഹചര്യങ്ങൾ പറഞ്ഞ് മനസിലാക്കി അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുകയുമായിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറന്നതിന് ശേഷം മല കയറാനെത്തിയ അഞ്ചാമത്തെ യുവതിയാണ് മഞ്ജു. ആദ്യം ശബരിമല ചവിട്ടാനെത്തിയ ആലപ്പുഴ അർത്തുങ്കൽ സ്വദേശി ലിബിക്ക് പ്രതിഷേധത്തെ തുടർന്ന് പമ്പയിലെത്താൻ പോലും കഴിഞ്ഞില്ല.
ആന്ധ്ര സ്വദേശി മാധവി കാനനപാതയിൽ അൽപ്പദൂരം മുന്നോട്ടുപോയപ്പോഴേക്കും പ്രതിഷേധക്കാർ യാത്ര തടസപ്പെടുത്തി. ന്യൂയോർക്ക് ടൈംസ് ഏഷ്യാ പസഫിക് റിപ്പോർട്ടറായ സുഹാസിനി റാവുവിന് മരക്കൂട്ടത്തിന് സമീപം എത്തിയപ്പോഴേക്കും പ്രതിഷേധക്കാർ യാത്ര മുടക്കി. തിരുവന്തപുരം സ്വദേശി മേരി സ്വീറ്റി ശബരിമല കയറാൻ ആഗ്രഹം പ്രകടിപ്പിച്ച് പമ്പയിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങി.
https://www.facebook.com/Malayalivartha