സരിത എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു; ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലും ലൈംഗിക പീഡനം നടത്തിയത് ഔദ്യോഗിക വസതികളിലാണെന്ന് എഫ് ഐ ആർ; എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി നേതാക്കൾ കോടതിയിലേയ്ക്ക്
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ചും സരിത എസ്.നായരെ ബലാല്‍സംഗം ചെയ്തുവെന്നും പോലീസിന്റെ എഫ്‌ഐആര്‍ വിവരങ്ങൾ പുറത്ത്.
അതേസമയം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കെ.സി വേണുഗോപാലിനെതിരെയും പോലീസ് കേസെടുത്തു. സോളാര്‍ കമ്മീഷൻ ശിപാര്‍ശകള്‍ക്ക് പിന്നാലെയാണ് സരിത വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്
സരിതയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തലവനായ മുന്‍ ഡിജിപിയും അന്വേഷണ ഉദ്യോഗസ്ഥനും നിലപാടെടുത്തതോടെയാണ് ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വഴിമുട്ടുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കാന്‍ നിയമ തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ രംഗത്തെത്തിയത്.
മുൻപ് സോളാർ കമ്മീഷന് മുന്നിലും മാധ്യമങ്ങളോടും പണ്ട് സരിത നടത്തിയ വെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ പുതിയ പരാതിയിലുമുള്ളത്. 2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ ഉപദ്രവിച്ചത്. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു സംഭവം. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
മറ്റൊരു പരാതി മുൻ എംപി കെ.സി.വേണുഗോപാലിനെതിരെയാണ്. മുൻമന്ത്രി എ.പി.അനിൽകുമാറിന്‍റെ വസതിയായ റോസ് ഹൗസിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയിൽ വച്ച് കേന്ദ്രമന്ത്രിയായിരുന്ന കെ.സി.വേണുഗോപാൽ തന്നെ കടന്നുപിടിയ്ക്കാൻ ശ്രമിച്ചെന്നും സരിത മൊഴി നൽകിയതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗികവസതികളിൽ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. അതേസമയം ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവരും വൈകാതെ സരിതയുടെ പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha