ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്, ശബരിമല തന്ത്രിയ്‌ക്കെതിരെ കടുത്ത ആരോപണമായി ലക്ഷ്മി രാജീവ്
ആറ്റുകാൽ അമ്മയെക്കുറിച്ച് പുസ്തകം എഴുതിയ ലക്ഷ്മി രാജീവ് താൻ പലതവണ ശബരിമലയിൽ പോയിട്ടുണ്ടെന്നും കരഞ്ഞു പറഞ്ഞതെല്ലാം അയ്യപ്പൻ തനിക്ക് തന്നിട്ടുണ്ടെന്നും ഫേസ് ബുക്കിൽ കുറിച്ചു. മാത്രമല്ല ശബരിമല തന്ത്രിയ്‌ക്കെതിരെ കടുത്ത ആരോപണമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്മി രാജീവ് ഉന്നയിച്ചിട്ടുള്ളത്.
സൗത്ത് ഇന്ത്യയിൽ താൻ പോകാത്ത അമ്പലങ്ങളില്ല. എന്നെ അനാവശ്യം പറഞ്ഞാൽ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും. തന്ത്രി കുടുംബത്തിലെ പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടി അവിടെ പോയപ്പോള്‍ അന്ന് തന്ത്രി ക്ഷേത്രമടച്ച് ഇറങ്ങിപ്പോയില്ലല്ലോ? ഇന്ന് തന്ത്രി ക്ഷേത്രമടക്കും എന്ന് പറഞ്ഞാൽ അതിനര്‍ത്ഥം അയാള്‍ ഇറങ്ങണമെന്നാണ്. അവിടെ യുവതികള്‍ കയറിയിട്ടുണ്ട്.അത് എടുത്തുകാട്ടി ആചാര ലംഘനം എന്ന് പറഞ്ഞു ശബരിമല നശിപ്പിക്കുന്നവര്‍ക്കു എതിരെ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാന്‍ കൈകൂപ്പിയ ദൈവങ്ങള്‍ക്ക് ഒരു അര്‍ത്ഥവും ഉണ്ടാവില്ല . അതിന്റെ പേരിൽ നിങ്ങള്‍ എന്നെ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല
കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്നു നേർന്നുകൊള്ളാൻ പറഞ്ഞതെന്ന് ലക്ഷ്മി പറയുന്നു. അച്ഛൻ മരിച്ചു ആകെ ബുദ്ധിമുട്ടിൽ ആയ സമയത്താണ് ശബരിമലയിൽ പോയത് . ആ നടക്കൽ നിന്ന് ആവശ്യപ്പെട്ടതെല്ലാം അയ്യപ്പൻ നൽകി എന്നാണു ലക്ഷ്മി പറയുന്നത്
അതേസമയം ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ആരും പോകരുതെന്നും അതിനുള്ള സാഹചര്യമാവുന്നത് വരെ കാത്തിരിക്കണം എന്നും ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിക്കുന്നു.ഇപ്പോളവിടെ നടക്കുന്നത് ഗുണ്ടായിസമാണ്. പ്രാണ പ്രതിഷ്ഠ പഠിച്ച ഒരു ബ്രാഹ്മണനും ഒരു ഉറുമ്പിനെപ്പോലും നോവിക്കില്ല. ഇപ്പോളവിടെ നടക്കുന്ന പ്രതിഷേധം താൽപ്പരകാശികളുടെ അജണ്ടയാണ്. കാശും കള്ളും കിട്ടാതാകുമ്പോള്‍ പ്രതിഷേധക്കാര്‍ പോയ്‌ക്കൊള്ളുമെന്നും ലക്ഷ്മി രാജീവ് കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha