ബി. ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്; ശബരിമല സ്ത്രീ പ്രവേശ വിഷയത്തിൽ ബി.ജെ.പിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

ശബരിമലയിൽ സംഭവിക്കുന്നതിന് എല്ലാം ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തന്ത്രിമാരെ മന്ത്രിമാർ ആക്ഷേപിക്കുന്നു .കേന്ദ്രസർക്കാരാണ് നിയമനിർമ്മാണം നടത്തേണ്ടത് .ശബരിമല വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം എന്ന ബി. ജെ.പിയുടെ ആവശ്യം പ്രായോഗികമല്ല .സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രം ഓർഡിനനസ് എന്ന നിലപാട് തെറ്റാണ്. ബി. ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് .ബി. ജെ.പി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തണം. കോൺഗ്രസ് സമരത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. ശക്തമായ സമരപരിപാടികളുമായി പാർട്ടി മുന്നോട്ട് പോകും. രമേശ് ചെന്നിത്തല പറഞ്ഞു
ശബരിമലയിലും ബ്രുവറിയിലും മുഖം നഷ്ട്ടപ്പെട്ട സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരായ സോളാർ കേസ്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു .
https://www.facebook.com/Malayalivartha
























