ചുംബന സമരത്തില്‍ പങ്കെടുത്ത് നഗ്നയായി സിനിമയില്‍ അഭിനയിച്ച രഹന ഫാത്തിമയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ല; സമൂഹത്തിന്‍റെ മതവികാരത്തെ വൃണപ്പെടുത്തിയ രഹനയെ സമുദായത്തില്‍ നിന്ന് പുറത്താക്കി

വിവാദ ആക്റ്റിവിറ്റിസ്റ്റ് രഹന ഫാത്തിമയെ ശബരിമല ദര്‍ശനത്തിനൊരുങ്ങിയതിന് പിന്നാലെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍. ലക്ഷോപലക്ഷം ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മുസ്ലിം നാമധാരി രഹന ഫാത്തിമയെയും കുടുംബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ പൂക്കുഞ്ഞ് പ്രസ്താവനയില്‍ അറിയിച്ചു.
രഹന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാ അത്തുമായോ, മുസ്ലിം സമുദായമായോ യാതൊരു ബന്ധവുമില്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ആക്ടിവിസ്റ്റ് രഹനയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ല. സമൂഹത്തിന്‍റെ മതവികാരത്തെ വൃണപ്പെടുത്തിയ രഹ്നക്കെതിരെ 153 എ വകുപ്പ് അനുസരിച്ച് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. ഈ പരാതിയിന്മേലാണ് രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ വ്യക്തമാക്കിയത്.
ലോകത്തിലെ തന്നെ മതസൗഹാർദ്ദത്തിന് ഏറ്റവും പേരുകേട്ട ക്ഷേത്രമാണ് ശബരിമല . അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന ഒരു സ്ഥലം കൂടിയാണിത്. തന്നെ കാണുന്ന ഭക്തർ, വാവര് സ്വാമിയെ കണ്ടിട്ട് മതി പതിനെട്ടാംപടി കയറാണെന്നാണ് അയ്യപ്പൻറെ നിർദ്ദേശം. അതെ സമയം തന്നെ എരുമേലിയിലെ വാവര് പള്ളിയിൽ ഹിന്ദുക്കളെ വളരെ ആദരവോടെയാണ് സ്വീകരിക്കുന്നത്.
പേട്ട തുള്ളൽ ഹിന്ദുക്കളും മുസ്ലീങ്ങളും കൈകോർക്കുന്ന അപൂർവ കാഴ്ചയാണ് കാണാൻ കഴിയുന്നത് ഇങ്ങനെ മത സൗഹാർദ്ദത്തിന് പേരുകേട്ട ശബരിമലയിൽ കയറി കലാപം ഉണ്ടാക്കാൻ ശ്രമിച്ച വിവാദ നായികാ രഹനാ ഫാത്തിമയ്‌ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ഭൂരിപക്ഷം മുസ്ലിം സഹോദരങ്ങളുടെയും നിലപാട്. സ്വന്തം സമുദായത്തിന് പേരുദോഷം ഉണ്ടാക്കി ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച രഹാനയ്‌ക്കെതിരെ ഇപ്പോൾ കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ നടപടിയെടുത്തത്.
https://www.facebook.com/Malayalivartha
























