സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശബരിമല യുവതീ പ്രവേശനം അനുവദിച്ച് എഴുതിയ വിധി ഇല്ലാതാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ ഒരു എക്‌സിക്യൂട്ടീവിനും ലെജിസ്‌ളേച്ചറിനും അധാകാരമില്ലെന്ന് അഡ്വ. കാളീശ്വരംരാജ് വ്യക്തമാക്കുന്നു

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ പലതരത്തിലുള്ള ചര്‍ച്ചകളും ആരോപണങ്ങളും സജ്ജീവമാണ്. ഇതില്‍ ഏതാണ് യാഥാര്‍ത്ഥ്യം എന്ന് പലര്‍ക്കും അറിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തങ്ങളുടെ വരുത്ത് കാര്യങ്ങള്‍ എത്തിക്കാന്‍ പലതരത്തിലുള്ള പ്രസ്താവനകളും പ്രകോപനപരമായ പ്രസംഗങ്ങളും നടത്തിയിരുന്നു. ഇങ്ങിനെ കേരളം വലിയൊരു സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങുമ്പോഴാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകനായ കാളീശ്വരംരാജ് എന്ന മലയാളി വളരെ വ്യക്തമായ ഉത്തരവുമായി എത്തുന്നത്.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് യുവതീ പ്രവേശനം അനുവദിച്ച് എഴുതിയ വിധി ഇല്ലാതാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ ഒരു എക്‌സിക്യൂട്ടീവിനും ലെജിസ്‌ളേച്ചറിനും അധാകാരമില്ലെന്ന് അഡ്വ. കാളീശ്വരംരാജ് വ്യക്തമാക്കുന്നു. വിധി അനുസരിച്ച് യുവതികളെ ശബരിമല ദര്‍ശനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണ്. അതുകൊണ്ട് കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തുന്നതും ഓര്‍ഡിനന്‍സ് ഇറക്കുന്നതും മൗലിക അവകാശങ്ങള്‍ക്ക് എതിരും കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യുന്നതുമാകും. ഭൂരിപക്ഷ വിധി വന്ന് കഴിഞ്ഞാല്‍ അതാണ് രാജ്യത്തെ നിയമം. അത് പാലിക്കാന്‍ എല്ലാ പൗരന്‍മാരും സ്ഥാപനങ്ങളും സര്‍ക്കാരുകളും അധാകാരികളും ബാധ്യസ്ഥരാണ്.
ഇതാണ് നിയമം. അതിനാല്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ നിര്‍വീര്യമാക്കുന്ന നിയമം നിര്‍മിക്കാന്‍ ആര്‍ക്കാണ് അധികാരം എന്ന ചോദ്യം തന്നെ തെറ്റാണെന്ന് കാളീശ്വരംരാജ് വ്യക്തമാക്കുന്നു. സാധാരണഗതിയില്‍ ശബരിമല കേസില്‍ നല്‍കിയ 19 റിവ്യൂ ഹര്‍ജികളും നിലനില്‍ക്കില്ല. സുപ്രീംകോടതി ചട്ടങ്ങളിലെ 47ാം വകുപ്പ് അനുസരിച്ചും സിവില്‍ നടപടിക്രമത്തിലെ 47ാം ഓര്‍ഡര്‍ അനുസരിച്ചും റിവ്യൂ അധികാരം അപൂര്‍വമായി പ്രയോഗിക്കുന്ന ഒന്നാണ്. വിധി പുനപരിശോധിക്കാത്തിടത്തോളവും മാറ്റിയെഴുതാത്തിടത്തോളം കാലവും അതാണ് പരമമായ നിയമമെന്നും മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തില്‍ കാളീശ്വരം രാജ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























