ശബരിമലയിൽ ഇപ്പോഴുള്ളത് ഗുണ്ടകളെന്ന് പി എം മനോജ്; വിശ്വാസം സംരക്ഷിക്കുന്നവർ ഗുണ്ടകളാണെങ്കിൽ തങ്ങൾ ഗുണ്ടകൾ തന്നെയെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി; ചാനൽ ചർച്ചയിൽ കൊമ്പുകോർത്ത് സിപിഎം ബിജെപി മാധ്യമ ഉപദേഷ്ടാക്കൾ

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിൽ പരസ്പരം ഏറ്റുമുട്ടി സിപിഎം, ബിജെപി മാധ്യമ ഉപദേഷ്ടാക്കൾ. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചക്കിടയിലാണ് സിപിഎം മാധ്യമ ഉപദേഷ്ടാവ് പി എം മനോജ് ബിജെപി മാധ്യമ ഉപദേഷ്ടാവ് സന്ദീപ് വാചസ്പതി എന്നിവർ തമ്മിൽ കടുത്ത വാക്‌പോര് ഉണ്ടായത്.
സ്ത്രീകളെ തടയാനായി ശബരിമലയിൽ നിൽക്കുന്നവരെല്ലാം ഗുണ്ടകളാണെന്നായിരുന്നു സിപിഎം മാധ്യമ ഉപദേഷ്ടാവ് പി എം മനോജിന്റെ വാദം. വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുന്നവർ ഗുണ്ടകളാണെങ്കിൽ ഞങ്ങളെല്ലാം ഗുണ്ടകളാണെന്ന് ബിജെപി മാധ്യമ ഉപദേഷ്ടാവ് സന്ദീപ് തിരിച്ചടിച്ചു. അതോടെ എല്ലാവരെയുമല്ല കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ശബരിമലയിൽ തമ്പടിച്ചിരിക്കുന്ന ബിജെപി നേതാക്കളെയാണ് താൻ ഉദ്ദേശിക്കുന്നതെന്ന് മനോജ് തിരുത്തി. അങ്ങനെയെങ്കിൽ സംസ്ഥാനത്തെ ഒന്നാം നമ്പർ ഗുണ്ടയാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നായി സന്ദീപ്. സിപിഎം നേതാക്കൾ ഗുണ്ടകൾ ആക്കിയവർ മാത്രമാണ് ബിജെപിയിലും ആർഎസ്എസിലും ഉള്ളതെന്നും സന്ദീപ് പറഞ്ഞതോടെ അവതാരകൻ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. ആർഎസ്എസിന്റെ നിലപാട് മാറ്റം മുൻകൂട്ടി കാണാൻ കഴിയാത്തത് ഒരു വീഴ്ചയായി അംഗീകരിക്കുന്നുവെന്നും മനോജ് പറഞ്ഞു. ശബരിമലയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ അസഭ്യ വർഷം നടത്തി മനോജ് മുൻപും വിവാദമുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























