പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ തീർക്കാൻ പട്ടിയുമായി ഇറങ്ങിയ ബിജെപി പ്രവർത്തകരും പട്ടിയും കുടുങ്ങി ; മന്ത്രി ജി. സുധാകരന്റെ ഓഫിസിലേക്ക് പട്ടി മാര്‍ച്ച് നടത്താനെത്തിയ ബിജെപി പ്രവര്‍ത്തകരെയും പട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ശബരിമല പ്രക്ഷോഭത്തെ നിരന്തരമായി അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് ആലപ്പുഴയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ ഓഫിസിലേക്ക് പട്ടി മാര്‍ച്ച് നടത്താനെത്തിയ ബിജെപി പ്രവര്‍ത്തകരെയും പട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതിഷേധ പരിപാടിക്കായി കൊണ്ടുവന്ന പട്ടിയെയും അതിനൊപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരെയുമാണ് പുന്നപ്ര പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ സമരത്തിനായി എത്തി ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപിക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് അയ്യപ്പനെ വിവാഹം കഴിക്കാനല്ലെന്നും ശബരിമല പ്രക്ഷോഭ രംഗത്തുളളവര്‍ക്ക് പട്ടിയുടെ പിന്തുണ പോലുമില്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ചും ശബരിമല വിശ്വാസികളെ മന്ത്രി സുധാകരന്‍ അപമാനിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും ആരോപിച്ചായിരുന്നു ബിജെപിയുടെ പട്ടിമാര്‍ച്ച്.
നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് പിഎം വേലായുധന്‍ പട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളുമായിട്ടാണ് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രസ്ഥാനവും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























