Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ചേശ്വരത്ത് ഉപതെരഞ്ഞടുപ്പ് നടന്നാല്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയിക്കാന്‍ സാധ്യത ഉള്ളതായി ഇന്റലിജന്‍സും സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

28 NOVEMBER 2018 02:12 PM IST
മലയാളി വാര്‍ത്ത

മഞ്ചേശ്വരത്ത് ഉപതെരഞ്ഞടുപ്പ് നടന്നാല്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയിക്കാന്‍ സാധ്യത ഉള്ളതായി ഇന്റലിജന്‍സും സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സുരേന്ദ്രന്‍ നന്ദി പറയേണ്ടത് പിണറായിയോടും സര്‍ക്കാരിനോടും മാത്രമാണ്. ശബരിമലയിലെ അക്രമങ്ങളുടെ മറവില്‍ സര്‍ക്കാര്‍ സുരേന്ദ്രനെ കുരുക്കി അകത്തിട്ടിരിക്കുന്നത് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം. എന്നാല്‍ ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിയാതിരിക്കാനാണ് അവരത് തുറന്ന് പറയാത്തത്. കഴിഞ്ഞ തവണ 83 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത്. അതെല്ലാം മുസ്്‌ലിംലീഗുകാര്‍ ചെയ്ത കള്ളവോട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. 

നാട്ടിലില്ലാത്ത പ്രവാസികളുടെ തെരഞ്ഞെടുപ്പ് കാര്‍ഡ് ഉപയോഗിച്ചാണ് പലരും കള്ളവോട്ട് ചെയ്തതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. അതുകൊണ്ട് എം.എല്‍.എ ആയിരുന്ന പി.വി അബ്ദുള്‍ റസാഖ് മരിച്ചിട്ടും കേസ് അവസാനിപ്പിക്കാന്‍ സുരേന്ദ്രന്‍ തയ്യാറാകാഞ്ഞത്. അഥവാ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ സുരേന്ദ്രന്‍ ജയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചേര്‍ന്നതോടെ അദ്ദേഹത്തെ കൈയും മെയ്യും മറന്ന് സഹായിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. സുരേന്ദ്രനെതിരായ കേസുകള്‍ പാര്‍ട്ടി വാദിക്കുമെന്ന് വരെ പ്രഖ്യാപിക്കാനും പിള്ള മറന്നില്ല. സുരേന്ദ്രന്‍ ജയിലിലായി ഒരാഴ്ച കഴിഞ്ഞാണ് പിള്ള അദ്ദേഹത്തെ ജയിലില്‍ പോയി സന്ദര്‍ശിച്ചത്. 

ശബരിമല വിഷയത്തിലൂടെ പാര്‍ട്ടിക്ക് ശക്തമായ ജനപിന്തുണ നല്‍കിയ കെ. സുരേന്ദ്രനെ ശ്രീധരന്‍ പിള്ള അവഗണിക്കുന്നതായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കേരളത്തില്‍ നിന്നും ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാണ് അമിത്ഷാ തീരുമാനിച്ചിരുന്നതെങ്കിലും ആര്‍.എസ്.എസിന്റെ എതിര്‍പ്പ് കാരണമാണ് സമവായമെന്ന നിലയില്‍ ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കിയത്. സി പി എമ്മിനോട് പൊരുതി നില്‍ക്കാന്‍ പിള്ളക്ക് നേതൃപാടവമില്ലെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ ഇതെല്ലാം വി.മുരളിധരന്റെ പ്രചരണമാണെന്നാണ് പിള്ള കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പോ അതിന് ശേഷമോ പിള്ളയെ നീക്കുമെന്നും അറിയുന്നു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പിന്തുണ മാത്രമാണ് പിള്ളക്കുള്ളത്. പിള്ളയെ പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടു വന്നതും നായര്‍ സര്‍വീസ് സൊസൈറ്റിയെ പ്രീണിപ്പിത്താനാണ്. ഏതായാലും അക്കാര്യം സാധിച്ച സ്ഥിതിക്ക് ഇനി പിള്ളയെ തള്ളുന്നതില്‍ ദേശീയ നേതൃത്വത്തിന് മടിക്കേണ്ടതില്ല. പി.സി. ജോര്‍ജിന്റെ ബി ജെ പി ബാന്ധവം സുരേന്ദ്രന്‍ വഴി വന്നതാണ്. ഇതിനെ പിള്ള പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമാണ് പിള്ള രേഖപ്പെടുത്തുന്നത്. ജോര്‍ജ് വഴി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവര്‍ക്കിടയില്‍ കസേരയിടാന്‍ സാധ്യതയുണ്ട്. കൂട്ടിന് കണ്ണന്താനവുമുണ്ട് എന്ന നിലപാടിലാണ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍.

പിള്ളയെക്കാള്‍ കേന്ദ്ര നേതൃത്വത്തില്‍ സ്വാധീനം വി. മുരളീധരനുണ്ട്. അറിയപ്പെടുന്ന മുരളീധരപക്ഷ നേതാവാണ് സുരേന്ദ്രന്‍. ഹിന്ദുഐക്യവേദി അധ്യക്ഷ പി.കെ ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടി കാണിച്ച പ്രതിഷേധവും മറ്റും ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ അറസ്റ്റിലായപ്പോള്‍ ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്. സുരേന്ദ്രന്‍ അറസ്റ്റിലായി രണ്ട് ദിവസം കഴിഞ്ഞാണ് എം.ടി രമേശ് അടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണത്തിന് തയ്യാറായത്.

തുടങ്ങിയ നിരവധി ആക്ഷേപങ്ങളാണ് സംസ്ഥാന നേതാക്കളെ കുറിച്ചുള്ളത്. പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായി നടക്കുന്ന ചര്‍ച്ചകളുടെ വിവരങ്ങളും സര്‍ക്കുലറുകളും പുറത്ത് വിടുന്നത് വിഭാഗീയതയുടെ ഭാഗമായാണ്. നേതാക്കള്‍ തമ്മിലുള്ള പോര് ആദ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ അമിത്ഷായ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുരളിക്കാപ്പം തന്നെ അനിഷേധ്യമായ സ്ഥാനം സുരേന്ദ്രനും പാര്‍ട്ടിയിലുണ്ട്. ശ്രീധരന്‍ പിള്ളക്കുള്ളതിനേക്കാള്‍ പ്രവര്‍ത്തകരുടെ പിന്തുണ സുരേന്ദ്രനുണ്ട്. അതേസമയം ഒ. രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും സുരേന്ദ്രനോട് അടുപ്പം സൂക്ഷിക്കുന്നില്ല. 

ജനപിന്തുണ ഏറിയതോടെ സുരേന്ദ്രന്‍ നേതൃസ്ഥാനത്തേക്ക് ഉയരുകയാണ്. പിണറായിക്ക് സംഭാവിച്ച അബദ്ധങ്ങളിലൊന്നാണ് സുരേന്ദ്രനെ അഴിക്കുള്ളിലാക്കിയത്. ശബരിമല പ്രശ്‌നങ്ങളുടെ പേരിലായിരുന്നെങ്കില്‍ അടുത്ത രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ കയറരുതെന്ന് കോടതി ഉത്തരവുണ്ട്. അത് മതിയായിരുന്നു. ഇത് പഴയതും പുതിയതുമായ കേസുകള്‍ കുത്തിപ്പൊക്കി സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് പകല്‍പോലെ വ്യക്തമായി.

അത് സുരേന്ദ്രന് മഞ്ചേശ്വരത്തെ വിജയത്തിനുള്ള ഇന്ധനമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സാധാരണ മഞ്ചേശ്വരത്ത് ഇടത്പക്ഷവും സി.പി.എമ്മും വോട്ടുകള്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് മറിച്ച് കുത്തുകയാണ് പതിവ്. അങ്ങനെയാണ് കെ.ജി മാരാരുടെ കാലം മുതല്‍ ബി.ജെ.പി ജയിക്കേണ്ട മണ്ഡലം കൈവിട്ട് പോകുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെ സംഭവിച്ചാലും സുരേന്ദ്രന് ജയിച്ച് കയറാനാവുമെന്നാണ് വിലയിരുത്തല്‍. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (43 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (52 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends