ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാർ രംഗത്ത്

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് എത്തിയ 52കാരിയെ തടഞ്ഞ കേസിലടക്കം വിവിധ കേസുകളിലാണ് സുരേന്ദ്രനെതിരായ പോലീസ് നടപടി. ഈ കേസില്‍ പത്തനംതിട്ട സെഷന്‍സ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച തള്ളിയിരുന്നു. കോഴിക്കോട് ട്രെയിന്‍ തടഞ്ഞ കേസിലും 2014ല്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിട്ടുണ്ട്. ചില കേസുകളില്‍ നിരന്തരം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സുരേന്ദ്രനെതിരെ വാറണ്ട് ആവുകയായിരുന്നു.
അതേസമയം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ കേസെടുത്തതിനെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. സുരേന്ദ്രനെതിരായ പോലീസ് നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് സെന്‍കുമാര്‍ ആരോപിച്ചു.
അറസ്റ്റ് ചെയ്ത് കൊണ്ടു നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. സുരേന്ദ്രന്റെ ബന്ധുക്കള്‍ മനുഷ്യാവകാ കമ്മീഷനില്‍ പരാതി നല്‍കണം. ഹൈക്കോടതിയേയും സമീപിക്കണമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഐ.പി.എസുകാര്‍ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായെന്ന് സെന്‍കുമാര്‍ ആരോപിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെ വാറണ്ടുള്ള പ്രമുഖര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ ഉദ്യോഗസ്ഥന് ശിക്ഷ ലഭിക്കാവുന്നതാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























