തട്ടുകടയിലുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; വൈക്കത്തഷ്ടമിയ്ക്കിടെ ആർ.എസ്.എസ്. സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആര്‍എസ്‌എസ് അക്രമിസംഘത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വൈക്കത്തഷ്ടമിയ്ക്കിടെ കരിമ്പിൻ തണ്ട് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുലശേഖരമംഗലം മേക്കര കാരിയില്‍ ശശിയുടെ മകന്‍ ആട്ടോ ഡ്രൈവറായ ശ്യാം (24) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 നാണ് സംഭവം. സംഭവത്തില്‍ ആര്‍എസ്‌എസ് മുഖ്യശിക്ഷക് അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസി മേക്കര വെട്ടിത്തറയില്‍ പുരുഷന്റെ മകന്‍ നന്ദു(22)വിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈക്കത്തഷ്ടമി നടക്കുന്നതിനിടെ ശനിയാഴ്ച പുലർച്ചെയോടെ വൈക്കം വലിയകവലയിലെ തട്ടുകടയിലുണ്ടായ തർക്കം പിന്നീട് പുറത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഭക്ഷണം നൽകിയതിനെ ചൊല്ലിയായിരുന്നു തർക്കം. വൈക്കം ബീച്ചിലാണ് ഏറ്റുമുട്ടൽ നടന്നത്. റോഡരികിലെ ജ്യൂസ്കടയിൽ വിൽക്കാൻ വെച്ചിരുന്ന കരിമ്പിൻതണ്ട് എടുത്താണ് ശ്യാമിന്റെ തലയ്ക്ക് അടിച്ചത്.പരിക്ക് ഗുരുതരമാണെന്ന് കണ്ട് അക്രമിസംഘം ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha


























