ഒരു കോടി 65 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്വര്‍ണക്കൊടിമരം; ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊടിമരം ക്ലാവ് പിടിച്ച് നിറം മങ്ങാൻ തുടങ്ങി... കുന്നത്തൂര്‍ ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതി പുറത്ത് കൊണ്ട് വരാൻ കൊടിമരത്തിന്റെ പറകളില്‍ നിന്ന് വിജിലന്‍സ് സാമ്ബിളുകള്‍ ശേഖരിച്ചു

ഒരു കോടി 65 ലക്ഷം രൂപ ചെലവില്‍ 2013 ഫെബ്രുവരി അവസാനമാണ് കുന്നത്തൂര്‍ ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ സ്വര്‍ണക്കൊടിമരം സ്ഥാപിച്ചത്. ആറര കിലോ സ്വര്‍ണമാണ് ഇതിനായി വേണ്ടിവന്നത്.എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊടിമരം ക്ലാവ് പിടിക്കുകയും നിറം മങ്ങുകയും ചെയ്തു.
തുടര്‍ന്ന് കൊടിമര നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തജന സമിതി സെക്രട്ടറി മനക്കര ആലയില്‍ കിഴക്കതില്‍ മണികണ്ഠന്‍ പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.2013 ല്‍ തന്നെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പ്, ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം,ഫോറന്‍സിക് വകുപ്പ് എന്നിവ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സിന് അന്വേഷണം കൈമാറിയത്. സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് സാമ്ബിള്‍ ശേഖരിച്ചു. കൊടിമരം ഇളക്കുന്നതിന് മുമ്ബായി ദേവപ്രശ്നം നടത്തി ദേവഹിതം തേടിയിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കൊടിമരത്തിന്റെ പറകളില്‍ നിന്ന് വിജിലന്‍സ് സാമ്ബിളുകള്‍ ശേഖരിക്കുകയായിരുന്നു.പറകള്‍ ഉള്‍പ്പെടെയുള്ള കൊടിമരത്തിന്റെ എല്ലാ ഭാഗങ്ങളും താഴെ ഇറക്കി ഇതില്‍ നിന്ന് ഏഴു സാമ്ബിളുകളാണ് ശേഖരിച്ചത്. ഇവ തിരുവനന്തപുരം വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയും ഇവിടെ നിന്ന് പരിശോധനയ്ക്ക് ഹൈക്കോടതി ചുമതലപ്പെടുത്തിയ വിക്രം സാരാഭായി സ്‌പേസ് സെന്ററിന് കൈ മാറുകയും ചെയ്യും.
ഡല്‍ഹിയിലോ ബെംഗളുരുവിലോ എത്തിച്ചാകും വിദഗ്ദ്ധ പരിശോധനയെന്നാണ് വിവരം. ഇളക്കിയെടുത്ത കൊടിമരത്തിന്റെ ഭാഗങ്ങള്‍ ഹരിപ്പാട് ദേവസ്വം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രാജീവ്, രാജു,വിജിലന്‍സ് എസ്. പി അശോകന്‍,സി.ഐ സുധീഷ്, ദേവസ്വം ഉദ്യോഗസ്ഥരായ ബൈജു, മുരളീധരന്‍, കേശവദാസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha


























