കെ. സുരേന്ദ്രന് നീതി നേടിക്കൊടുക്കാൻ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ തടയുമെന്ന് വെല്ലുവിളിച്ച് ബിജെപി; നെഞ്ചുവിരിച്ച് വേദിയിൽ ഇരട്ടചങ്കനും, കടകംപള്ളിയും

ചെങ്ങന്നൂരിൽ സംസ്ഥാന സർക്കാർ നടത്തുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ എത്തി. കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസിൽ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ തടയുമെന്ന് ഇന്നലെ ബിജെപി വ്യക്തമാക്കിരുന്നു
ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ സഹകരണവകുപ്പ് സംഘടിപ്പിച്ച ആദ്യപരിപാടിയില്‍ യാതൊരു തടസ്സങ്ങളും നേരിടാതെ കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു. വഴിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി കാത്തു നില്‍ക്കുന്നതായി നേരത്തെ വിവരമുണ്ടായിരുന്നുവെങ്കിലും യാത്രാമധ്യേ അദ്ദേഹത്തിന് തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.
മുഖ്യമന്ത്രിയെ കൂടാതെ സഹകരണ--ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ എന്നീ മന്ത്രിമാരും ചടങ്ങില്‍ അതിഥികളായിട്ടുണ്ട്. ഇതില്‍ കടകംപ്പള്ളി സുരേന്ദ്രന്‍ ഒരു മണിക്കൂര്‍ മുന്‍പേ തന്നെ വേദിയിലെത്തിയിരുന്നു. മറ്റുള്ളവര്‍ എത്തിയിട്ടില്ല. പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിര്മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങാണ് ചെങ്ങന്നൂരിലെ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളേജില്‍ നടക്കുന്നത്.
അതേസമയം പരിപാടി നടക്കുന്ന ഐഎച്ചആര്ഡി എഞ്ചിനീയറിംഗ് കോളേജിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും ആരംഭിക്കുന്ന പ്രതിഷേധമാര്‍ച്ച് പാതിവഴിയില്‍ തന്നെ പൊലീസ് തടയും എന്നാണ് വിവരം. ബിജെപിയുടെ വഴിതടയല്‍ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ മുഴുവന്‍ മന്ത്രിമാരുടേയും സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാര്‍ക്കും അകന്പടിയ്ക്കായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പൈലറ്റ് വാഹനങ്ങളേയും വിന്യസിച്ചു.
250----ഓളം പൊലീസ് ഉദ്യോഗസ്ഥരെ ചെങ്ങന്നൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പരിപാടിക്ക് ശേഷം ആലപ്പുഴയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. ഇവിടെ എല്‍ഡിഎഫിന്‍റെ പൊതുപരിപാടിയാണ് നടക്കുന്നത്. യാത്രാമധ്യേയോ പരിപാടി നടക്കുന്ന ചടങ്ങിലോ പ്രതിഷേധമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെയും ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























