എന്റെ മോനെ ഒന്ന് കൊന്ന് തരൂ...അവന്റെ ഈ അവസ്ഥ ഞങ്ങൾക്ക് കണ്ടു നില്ക്കാനാകുന്നില്ല; അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു കുഞ്ഞിനെ ദയാവധത്തിനു വിധേയമാക്കണമെന്ന് പിതാവ് കോടതിയിൽ; അച്ഛന്റെ ഹര്‍ജിയില്‍ കോടതി നടത്തിയ ഇടപെടൽ അത്ഭുതകരം... ദൈവത്തിന്റെ കരങ്ങളിലൂടെ ആ കുഞ്ഞ് ജീവിതത്തിലേക്ക്...

എന്റെ മോനെ ഒന്ന് കൊന്ന് തരൂ...അവന്റെ ഈ അവസ്ഥ ഞങ്ങൾക്ക് കണ്ടു നില്ക്കാനാകുന്നില്ല. അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു കുഞ്ഞിനെ ദയാവധത്തിനു വിധേയമാക്കണമെന്ന് പിതാവ് കോടതിയിൽ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. ചെന്നൈയിലാണ് സംഭവം. ജനിതക പ്രശ്‌നങ്ങള്‍ മൂലം വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്ബതുവയസുകാരനെ ദയാവധത്തിനു വിധേയമാക്കണമെന്നാണ് പിതാവ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് ആണ്‍കുട്ടി അബോധാവസ്ഥയിലേക്ക് വീണുപോവുകയായിരുന്നു.
മാസം പതിനായിരം രൂപയിലേറെ വരുന്ന ചികിത്സാ ചെലവ് പിതാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. തുടര്‍ന്നാണ് ഒന്‍പതുവയസുകാരന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലേക്ക് പിതാവിന്റെ ഹര്‍ജി എത്തുന്നത്.
ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുകയും ചികിത്സകളൊന്നും ഫലം കാണുന്നില്ലെന്നും. ഇതിനാല്‍ ആഹാരവും മരുന്നും കൊടുക്കാതെ പരോക്ഷ ദയാവധം അനുവദിക്കണമെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജി. ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുള്‍ ഖുദോസ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.
അതിനിടെ കുട്ടിക്ക് ട്രിഗര്‍ പോയിന്റ് തെറാപ്പി എന്ന ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിരുദ്ധ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കോടതിയെ സമീപിച്ചു. ഇതോടെ ഒന്‍പതു വയസുകാരന് പുതിയ ചികിത്സ ആരംഭിച്ചു. ഓഗസ്റ്റിലായിരുന്നു കോടതിയുടെ നടപടി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ചികിത്സകള്‍ തുടരുമ്ബോള്‍ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് കുട്ടിയില്‍ ഉണ്ടായിരിക്കുന്നത്. പരസഹായമില്ലാതെ കുട്ടി എഴുന്നേറ്റ് ഇരിക്കാനും ആരംഭിച്ചു. നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതിന്റെ വീഡിയോ സഹിതം കോടതിയില്‍ ഹാരജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























