ജി. സുധാകരൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവലോകന യോഗത്തിനായി ആലപ്പുഴ കൊട്ടാരം സ്കൂളിലെത്തിയപ്പോൾ യുവ മോർച്ച പ്രവർത്തകർ വേദിയിലെത്തി ജട്ടി നൽകി പ്രതിഷേധം

പൊതുവേദിയിൽ ജട്ടി സുധാകരന് ജട്ടി നല്കി ആലപ്പുഴയിൽ യുവമോർച്ചയുടെ പ്രതിഷേധം. ജില്ല പ്രസിഡന്റ് എസ്.സാജൻ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി പോലീസ്. ആരോമൽ, മണ്ഡലം വൈസ് പ്രസിഡന്റ് ആദർശ് മുരളി എന്നിവരടക്കം അറസ്റ്റിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവലോകന യോഗത്തിന് ജി. സുധാകരൻ ആലപ്പുഴ കൊട്ടാരം സ്കൂളിലെത്തിയപ്പോൾ യുവ മോർച്ച പ്രവർത്തകർ വേദിയിലെത്തി ജട്ടി നൽകി പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോയായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.
പൂജാരിമാർ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകൾ ഏറെ വിമർശനം നേരിട്ടിരുന്നു. ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികൾ പ്രവേശിച്ചാൽ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമർശിച്ചിരുന്നു. ശബരിമല വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമയ്ക്കുമെതിരെ മന്ത്രി ജി.സുധാകരൻ വിമർശനം നടത്തിയിരുന്നു.
ഏറ്റവും മോശമായ നെഗറ്റീവ് പൊളിറ്റിക്സ് ആണ് ബി.ജെ.പി പയറ്റുന്നത്. ശബരിമലയിൽ വാക്കേറ്റവും കയ്യാങ്കളിയും ഇതിനുമുമ്പ് കാണിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ധൈര്യപ്പെട്ടിട്ടില്ല. ഏതു പാർട്ടിയാണോ ഇപ്പോൾ കാണിക്കുന്നത് അവർ അനുഭവിക്കുമെന്നാണ് തന്റെ മനസ് പറയുന്നത്. ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. അവിടെ ബഹളമുണ്ടാക്കുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ശബരിമലയിൽ രാഷ്ട്രീയക്കാർ വിശ്വാസികളായി വരുന്നതിൽ വിരോധമില്ല. രാഷ്ട്രീയാടിസ്ഥാനത്തിൽ പോയാൽ അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ വേദിയല്ല ശബരിമല. ഒരു കാരണവശാലും അവിടെ സമരം പാടില്ലെന്നും ശബരിമല വിഷയത്തിൽ ബി.ജെ.പിയ്ക്കെതിരെ ജി.സുധാകരൻ ആഞ്ഞടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























