മുഖ്യമന്ത്രി കണ്ടെത്തുന്നവരൊക്കെ എന്തെ ഇങ്ങനെയെന്ന് സോഷ്യൽ മീഡിയ

ശബരിമല വിഷയത്തിൽ നിലപാടുകയിൽ നിന്ന് മലക്കം മറിഞ്ഞു സംസ്ഥാന ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സിപി സുഗതൻ .
യുവതീ പ്രവേശനത്തിൽ ഇത്രേം നാൾ സർക്കാരിനെതിരെയായി പ്രവർത്തിക്കുകയും വർഗീയത പരത്തുകയും ചെയ്ത ഇദ്ദേഹമിപ്പോൾ യുവതി പ്രവേശനത്തിൽ സർക്കാർ പ്രതിരോധം തീർക്കാൻ രൂപീകരിക്കുന്ന വനിതാ മതിൽ ജോയിന്റ് കൺവീനറായി സ്ഥാനമേറ്റത് വിവാദമാകുന്നു.
പിണറായി വിജയൻ പൊക്കി കൊണ്ടുവരുന്നവരൊക്കെ എന്താ ഇങ്ങനെ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം .വി ടി ബൽറാം മുതൽ നിരവധിപേർ ഇതിനെതീരെ രംഗത്ത് വന്നു കഴിഞ്ഞു .
ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്നും ശബരിമല വിഷയത്തിൽ , "ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്", "ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ" എന്നും മറ്റും പറഞ്ഞു നടന്ന സുഗതനാണ് ഇപ്പോൾ സർക്കാരിനൊപ്പം യുവതി പ്രവേശനത്തിൽ കൈകോർക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം .
നാഴികയ്ക്ക് നാല്പതുവട്ടം സുഗതൻ യുവതി പ്രവേശനത്തിൽ സർക്കാർ തോറ്റു തുന്നം പാടുമെന്നും ഹിന്ദുക്കൾ ജയിക്കുമെന്നുമൊക്കെ വീമ്പിളക്കുകയും കേരളത്തിന്റെ മുക്കും മുലയിലും സർക്കാരിനെതിരെ വിഷം പരത്തുകയും ചെയ്തു .
അങ്ങനെയിരിക്കെയാണ് ജനപത്യത്തെ മുൻ നിർത്തിക്കൊണ്ട് നവോഥാന പ്രസ്ഥാനങ്ങളെ കൈയിണക്കികൊണ്ട് രൂപീകരിക്കുന്ന വനിതാ മതിലിലെ ജോയിന്റ് കൺവീനർ ആകുന്നത്.
യുവതീ പ്രവേശനത്തിൽ സുപ്രീകോടതി വിധിയെ തുടർന്ന് സർക്കാർ കൈകൊണ്ട നിലപാടിനെ പിന്താങ്ങുകയാണിപ്പോൾ . ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും വൻ പ്രതിഷേധമാണിപ്പോൾ ഉയർന്നുവരുന്നത്.
തീവ്ര ഹിന്ദുത്വ വാദിയും സ്ത്രീ വിരുദ്ധനുമായ വ്യക്തിയെയാണോ വനിതാ മതിലിന്റെ മുഖ്യ ചുമതലക്കാരനാക്കിയത് എന്ന് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ചോദ്യമുന്നയിക്കുന്നുണ്ട്.
ഇതിനു പുറമേ സുഗതനെതിരെ രൂക്ഷ വിമർശനവുമായി വി .ടി ബൽറാം എംഎൽഎയും രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആൾദൈവമായ പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു
‘ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ തന്റെതന്നെ രക്തമായ അച്ഛനേയും അമ്മയേയും നരകതുല്ല്യമായ മാനസികാവസ്ഥയിലാക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമൂഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്തത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്’.- സുഗതന്‍ പറഞ്ഞിരുന്നു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. ‘കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല’ എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി.
സര്‍ക്കാരിന് സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ട്. സാമൂഹ്യ സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് വരേണ്ടതായിരുന്നു. എന്‍.എസ്.എസിനോട് വിപ്രതിപത്തിയില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു. എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കമുള്ള സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
യോഗത്തില്‍ എന്‍.എസ്.എസിനെ കൂടാതെ യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുത്തിട്ടില്ല.ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























