'ഗേ ക്ലബ്' വനിതാമതില്‍ പണിയുന്നത് ഇവരോ? നിതാ മതിലിനിതിരെ വനിതകൾ തിരിച്ചടിക്കുന്നു.

കേരളത്തിലെ സമുദായ സംഘടനാ ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഈ യോഗത്തിലാണ് ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കാൻ തീരുമാനമായത്.എന്നാൽ വനിതകൾ ആരും യോഗത്തിൽ ഉണ്ടായിരുന്നില്ല.അതിനു കാരണം കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ ഇല്ല എന്നത് തന്നെയാണ്.അത് ഓരോ സാമുദായിക സംഘടനകളുടെ പോരായ്മ തന്നെയാണ്.സി പി സുഗതനെ പോലുള്ള വർഗീയ വിഷപ്പാമ്പുകൾ കൺവീനർ സ്ഥാനം കൈയ്യടക്കുന്ന നവോത്ഥാന മുന്നേറ്റ നീക്കങ്ങൾ തുടക്കത്തിലേ പാളുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.സാമൂഹ്യ മാധ്യമങ്ങളിൽ വനിതാ മതിലിനെതിരെ വിമർശനങ്ങൾ ഏറുകയാണ്.
സുനിത ടീവിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്.കാളിക്കുട്ടി ആശാട്ടിയെപ്പോലുള്ള കമ്യൂണിസ്റ്റുകാരാണ് കേരള നവോത്ഥാനത്തിന്റെ ഊർജത്തെ കേരളമാകെ പടർത്തിയത്. ഇവരെയൊക്കെ അവഗണിച്ചു നടത്തുന്ന കേരള നവോത്ഥാന ചർച്ച തെറ്റും പിന്നോട്ട് നയിക്കുന്നതുമാണ് എന്നാണ് സുനിത ടീവി തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നത് വനിതാ മതിലിനെ വിമര്‍ശിച്ച് മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസൻ ജോർജ് രംഗത്തെത്തി. ഇന്നലത്തെ മീറ്റിംഗിനെ ഗേ ക്ലബ് എന്നാണ് സുജ വിശേഷിപ്പിക്കുന്നത്.
We the people ലും ആർപ്പോ ആർത്തവം എന്നതിലും പങ്കെടുത്ത ഒരാൾ എന്ന നിലക്ക് ഈ വയസ്സൻ സാമുദായിക സംഘടനകളെക്കാൾ ജാതി മത ലിംഗ വർഗഭേദമില്ലാതെ പങ്കെടുത്ത ചെറുപ്പക്കാരിലാണ് എൻ്റെ പ്രതീക്ഷ. ഈ വലിയ മുന്നേറ്റത്തെ വിജയിപ്പിക്കാൻ പോകുന്നതും അവരാണ്.
അത്തരം Positive ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുകയല്ലെ ചെയ്യേണ്ടത്,?വലതുപക്ഷത്തെ, ചെടുത്തു തോൽപിക്കുന്ന,സെക്കുലർ ജനാധിപത്യ ശാസ്ത്രീയ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ഏതു പരിപാടിയും വിജയിപ്പിക്കുകയാണ് നമ്മൾ ചെയേണ്ടത്.ഞാൻ സ്ത്രീപക്ഷമായി കാണുന്നതിതിനെയാണ് എന്നും ഫേസ്ബുക്കിൽ കുറിക്കുന്നു.
സുനീതാ ടീവിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റായി 'ഗേ ക്ലബ്ബ്' എന്നെഴുതി പരിഹസിച്ച് സുജ സൂസൻ ജോർജ്ജ്; പെൺമതിലിനും ആൺകോയ്മകൾ എന്ന വിമർശനം കടുക്കുമ്പോൾ സംഘാടനത്തിലെ വനിതാ സാന്നിധ്യമില്ലായ്മയെ വിമർശിച്ചു വനിതകൾ രംഗത്.
https://www.facebook.com/Malayalivartha


























