Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ഈ വിഷപ്പാമ്പിനെ നവോത്ഥാന കണ്‍വീനറാക്കിയ പിണറായി പെട്ടു; വനിതാ മതില്‍ സംഘടനാ തലപ്പത്ത് സ്ത്രീകള്‍ ഇല്ല; നവോത്ഥാന മുന്നേറ്റ നീക്കങ്ങള്‍ തുടക്കത്തിലേ പാളുന്നു;

02 DECEMBER 2018 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...

കേരള ചരിത്രത്തില്‍ ഒരുപാടു നവോധാന നായകന്മാരുണ്ട് അവര്‍ക്കൊക്കെ കേരളീയരുടെ മനസില്‍ അതിന്റേതായ സ്ഥാനവുമുണ്ട്. ഇപ്പോള്‍ പിറായിയും കൂട്ടരും ചേര്‍ന്ന് ആ പേരും കെടുത്തുമെന്നാണ് തോനുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നവോത്ഥാന ആശയത്തിന് ചുക്കാന്‍ പിടിക്കുന്നത്.  സി പി സുഗതനെ പോലുള്ള വര്‍ഗീയ വിഷപ്പാമ്പുകളാണ്. മാത്രമല്ല. വനിതാ മതില്‍ സംഘടനാ തലപ്പത്ത് സ്ത്രീകള്‍ ഇല്ല എന്നത് അതതും അതിന്റെ ഏറ്റവും വലിയ പോരായ്മയാണ്. ഇതു തന്നെ നവോത്ഥാന മുന്നേറ്റ നീക്കങ്ങള്‍ തുടക്കത്തിലേ പാളുന്നു എന്നതിന്റെ സൂചനയാണ്.     സംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവര്‍ഷദിനത്തില്‍ വനിതാമതില്‍ രൂപീകരിക്കാനുള്ള പുറപ്പാടിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുരുഷന് തുല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്നും ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് വനിതാമതില്‍ കാസര്‍കോഡ് മുതല്‍ തലസ്ഥാനം വരെ സ്ത്രീകളെ അണിനിരത്തി സംഘടിപ്പിക്കുന്നത്. എന്നാല്‍, വനിതാമതിലിന്റെ മുന്നണിപോരാളികളില്‍ ഒരാളാണ് ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സി.പി.സുഗതന്‍. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറുമായ നവോത്ഥാന സംരക്ഷണ സമിതിയുടെ ജോ.കണ്‍വീനറായ സി.പി സുഗതന്‍ വര്‍ഗീയത അഴിച്ചു വിടുന്ന വിഷപ്പാമ്പാണെന്നത് അദ്ദേഹത്തിന്റെ പഴയകാല ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ മതി.   കടുത്ത സ്ത്രീവിരുദ്ധതയും വര്‍ഗീയ നിലപാടുകളുമുള്ള സി.പി.സുഗതന്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കാനുള്ള വനിതാമതിലിന്റെ സംഘാടകനാകുന്നത് എന്നാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്ന ചോദ്യം. അഖില-ഹാദിയ വിവാദം കത്തി നിന്ന സമയത്ത് സി.പി.സുഗതന്‍ സ്വീകരിച്ച നിലപാട് കുപ്രസിദ്ദമാണ്. അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെയെന്നും മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്നുമാണ് സുഗതന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.   ഒക്ടോബര്‍ 10ന് സി.പി സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്‌റ്റൊന്നു നോക്കാം    അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയില്‍ ആക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതുര്‍ത്തതോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. .യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്.കുടുംബത്തിന്റെ അടിസ്ഥാനം സ്‌നേഹവും രക്തബന്ധവും സമുഹവും അതിന്റെ സംസ്‌കാരവും എല്ലാംകുടി ചേര്‍ന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്. അല്ലതെ ഭരണഘടനഉണ്ടാക്കി വെച്ചിട്ട് പിന്നെ സമുഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്. മരുന്നിന്റെയും മറ്റുല്‍പന്നങ്ങളുടെയും എക്‌സ്പയറി ഡേറ്റ് നിച്ചയിക്കുന്നതുപോലെ 18 വയസ്സു പുര്‍തിയാല്‍ പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹതോടുമുള്ള ബന്ധം എക്‌സ്പയറി ആകുമെന്നു വാദിക്കുന്നവര്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. 18 വയസ്സു കഴിഞ്ഞാല്‍ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കില്‍ വയസ്സു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18. കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമുഹം ജീവിക്കുന്നത് ഭരണഘടനവെച്ചല്ല മറിച്ചു സമുഹത്തിന്റെ കേട്ടുറപ്പിന്റെയും, പൊതുജീവിതത്തിന്റെയും വ്യവഹാര നീതിയാണ് ഭരണഘടന. അതുകൊണ്ടാണ് കോടതികള്‍ നീതിന്യായക്കൊടതികള്‍ ആകുന്നതു. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാല്‍ മതി. മനുഷ്യന്റെ BIOLOGICAL പ്രതിഭാസമായ, സ്‌നേഹം,ഓര്‍മ്മകള്‍, രക്തബന്ധങ്ങള്‍ , ഇവയെല്ലാം ചേര്‍ന്നതാണ് കുടുംബം ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട്‌കൊണ്ട് നിര്‍വചിക്കാന്‍ ആവില്ല എന്നുപറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.   ഇഷടമുള്ള മതം സ്വീകരിച്ചതിന്റെ പേരിലാണ് അഖില എന്ന ഹാദിയയെ വലിച്ചുകീറി സി.പി.സുഗതന്‍ കൊലവിളി പോസ്റ്റിട്ടത്. ഇത്തരമൊരാള്‍ ങ്ങെനെ നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വരുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. സമുദായ-ജാതി സംഘടനാ നേതാക്കളുടെ യോഗം വിളിച്ച പിണറായി വിജയന്‍ ശ്രീനാരായണ ഗുരുവിനെയും, ചട്ടമ്പിസ്വാമികളെയും, തൈക്കാട് അയ്യാസ്വാമിയെയും, അയ്യങ്കാളിയെയും പോലെ മനുഷ്യനെ മനുഷ്യനായി കണ്ട യഥാര്‍ഥ നവോത്ഥാന നായകന്മാരെ ഒരുനിമിഷമെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു. അതല്ലെങ്കില്‍ വി.ടി.ബല്‍റാം എംഎല്‍എ കുറിച്ചത് പോലെ ഇതൊരു നവോത്ഥാന പൊറാട്ടുനാടകം മാത്രമായി മാറും.     ഈ സിപി സുഗതനെ തുറന്നുകാട്ടി ബല്‍റാമും ഇന്ന് ഒരു പോസ്റ്റിട്ടിരുന്നു.   പിണറായി വിജയന്‍ സിപി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.''ഹാദിയയെ തെരുവില്‍ ഭോഗിക്കണം', 'ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ' എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.   തീര്‍ന്നില്ല സി.പി.മുഹമ്മദലി എഴുതുന്നുണ്ട് ഇതിനെക്കുറിച്ച് പറയുന്നുണ്ട്   മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 190 സംഘടനകളിലെ പ്രതിനിധികളുടെ യോഗത്തില്‍ വെച്ച് നവോത്ഥാനമൂല്യ സംരക്ഷണ സമിതി ഉണ്ടാക്കിയത്രെ. ഈ സമിതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നവോത്ഥാന മൂല്യങ്ങള്‍ വിളംബരം ചെയ്ത് വനിതാ മനുഷ്യമതില്‍ തീര്‍ക്കും. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറുമായ നവോത്ഥാന സംരക്ഷണ സമിതിയുടെ കണ്‍വീനറാണ് ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സി പി സുഗതന്‍.   ഇഷ്ടമുള്ള മതം സ്വീകരിച്ച ഹാദിയയെ തട്ടം വലിച്ചുകീറി, ഉടലും തലയും രണ്ടാക്കി സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മശാസ്ത്രങ്ങളുടെ അനുവാദം തേടിയ മഹാനാണ്. ഭരണഘടനയുടെ നീതിയിലല്ല, സ്വാഭാവിക നീതിയിലാണ് വിശ്വാസം.നവോത്ഥാന സംരക്ഷണവും വനിതാ മതിലും പൊടിപൊടിക്കും   കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി എന്ന പ്രഖ്യാപനത്തോടെ നടത്തുന്ന പരിപാടിയുടെ സംഘാടക തലപ്പത്ത് ഒരു സ്ത്രീ പോലുമില്ലെന്ന വിമര്‍ശനവും ഉയരുന്നു. തുല്യതയ്ക്ക് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് ഇക്കാര്യത്തില്‍ എത്ര വനിതാനേതാക്കളോട് കൂടിയാലോചിച്ചുവെന്ന ചോദ്യവും ഉയരുന്നു. എത്ര സ്ത്രീകളോട് ആലോചിച്ചിട്ടാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന ചോദ്യത്തിന് പുറമേ, കടുത്ത സ്ത്രീവിരുദ്ധരെയാണ് സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന വിമര്‍ശനവും സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് തിരിച്ചടിയാണ്. എന്നാണ് അദ്ദേഹവും പറഞ്ഞു നിര്‍ത്തുന്നത്. എന്തായാലും ഈ നവോത്ഥാന നീക്കങ്ങള്‍ കാണാന്‍ നമ്മുടെ നവോത്ഥാന നായകന്മാരില്ലാത്തതെന്തായാലും നന്നായി

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (2 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (2 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (2 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (3 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (3 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (4 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (4 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (4 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (4 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (5 hours ago)

Malayali Vartha Recommends