അഞ്ചല്ല അമ്പതിനായിരം സ്ത്രീകളെ കയറ്റാനുള്ള കരുത്തുണ്ട്.. തന്ത്രിയ്ക്കുമുണ്ട് ഭാര്യയും മക്കളും എന്നിട്ടും അയ്യപ്പന് വല്ലതും സംഭവിച്ചോ?

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ നടക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. വിധിയ്ക്ക് പിന്നാലെ ശബരിമലയിൽ യുവതികൾ കയറിയതോടുകൂടി സംഘർഷം അതീരൂക്ഷവസ്ഥയിലായി മാറുകയായിരുന്നു. വിഷയങ്ങൾ ഒന്ന് കെട്ടടങ്ങി വരുന്നതിന് പിന്നാലെയാണ് അടുത്ത വിവാദ പ്രസ്താവനയുമായി മന്ത്രി എം എം മണി രംഗത്തെത്തുന്നത്. ശബരിമലയില്‍ നൂറുകണക്കിന് സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി. ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഇനിയും പൊലീസ് സുരക്ഷ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ തടയാന്‍ ഒരുത്തനും അപ്പോള്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്റെ ജോലിയല്ല. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനുള്‍പ്പെടെയുള്ള ഹിന്ദു എം.എല്‍.എ.മാര്‍ വോട്ടുചെയ്ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നത്. തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ല. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്.
എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. കണ്ഠരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് പറയുന്നത്. കോടതിവിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും. പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമല. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണ്. അനാഥപ്രേതംപോലെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നത്.
യുവതികള്‍ കയറിയാല്‍ ആത്മഹത്യചെയ്യുമെന്നു പറഞ്ഞ കെ.പി.ശശികലയെ ഇപ്പോള്‍ കാണാനില്ല. സവര്‍ണമേധാവിത്വം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ചെന്നിത്തലയും സുകുമാരന്‍ നായരുമെല്ലാം ചെയ്യുന്നത് അതാണ്-മന്ത്രി പറഞ്ഞു. സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്നത് തട്ടിപ്പാണ്. ലൗകീക ജീവിതം നയിക്കുന്ന വ്യക്തിയാണ് തന്ത്രി. ഭാര്യയും മക്കളുമുണ്ട്. എന്നിട്ടും അയ്യപ്പന് വല്ലതും സംഭവിച്ചോയെന്നും, ശബരിമലയില്‍ അയ്യപ്പന്‍ മാത്രമല്ല മാളികപ്പുറവും ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കുവാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധി പാലിക്കാനുള്ള ബാധ്യത തന്ത്രിക്കുമുണ്ട്. ലിംഗ സമത്വത്തിന്റെ പേരില്‍ യുവതികള്‍ ദര്‍ശനം നടത്തണം എന്നാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























