രണ്ടാനച്ഛന്റെ ക്രൂരത പരിക്കേറ്റ 12കാരിയുടെ കണ്ണിന്റെ നില അതീവ ഗുരുതരം; സ്മിതയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന സംശയം ഉടലെടുത്തപ്പോൾ രണ്ടാം ഭർത്താവ് റെനിയുടെ ഉള്ളിൽ കടുത്ത പകയായി... പിന്നെ കുടുംബത്തോടെ കൊല്ലാനുള്ള പദ്ധതികൾ പ്ലാൻ ചെയ്തു; മക്കൾക്കൊപ്പം സ്മിതയെ ജീവനോടെ ചുട്ടെരിക്കാനുള്ള ആദ്യ ശ്രമം പാളിയപ്പോൾ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തി... കൊച്ചിയെ ഞെട്ടിച്ച ആസിഡ് ആക്രമണത്തിൽ സ്മിതയുടെ രണ്ടാം ഭർത്താവ് കസ്റ്റഡിയില്‍

ആദ്യ ഭര്‍ത്താവ് മരിച്ച സ്മിത ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് നെയ്ത്തുശാലപ്പടി സ്വദേശി എം ടി റെനിയുമൊത്ത് ജീവിക്കാന്‍ തുടങ്ങിയത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ഒറ്റമുറി വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന സ്മിതക്കും കുടുംബത്തിനും നാട്ടുകാരുടെ ശ്രമഫലമായി വീട് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ താല്‍പര്യമില്ലാതിരുന്ന റെനി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് സ്മിത പറയുന്നത്. അതേസമയം ആസിഡ് ആക്രമണത്തിന് ഇരയായ 12കാരിയുടെ കണ്ണിന്റെ നില അതീവ ഗുരുതരം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുട്ടിക്ക് വിദഗ്ധ ചികിത്സ അത്യാവശ്യമാണ്. സ്വന്തം കുട്ടിയുടെ അച്ഛനില്‍ നിന്നാണ് പാമ്ബാക്കുട നെയ്ത്തുശാലപ്പടി മുട്ടമലയില്‍ സ്മിതക്കും കുട്ടികള്‍ക്കും ഈ ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആസിഡ് ആക്രമണം. മൂന്നാമത്തെ മകള്‍ സ്മിതയുടെ കണ്ണിലെ കൃഷ്ണമണിയില്‍ ആസിഡ് വീണു. ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് രണ്ടാം ഭര്‍ത്താവ് ഇത്തരത്തില്‍ ക്രൂരകൃത്യം ചെയ്തത്.
പ്രതി രാമമംഗലം പോലീസില്‍ മൊഴി നല്‍കി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് സ്മിതയേയും കുട്ടികളേയും ഉപദ്രവിക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഇവര്‍ താമസിക്കുന്ന വീടിന് തീയിട്ടതും ഇയാളായിരുന്നു. എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചിരുന്നു. തുടര്‍ന്ന് കത്തിനശിച്ച ഉപകരണങ്ങൾ എല്ലാം വെളിയിലാക്കിയതിനു ശേഷം വളരെ സങ്കടത്തോടെ ബെഡ്ഷീറ്റ് വിരിച്ച് അവർ കിടന്നുറങ്ങി. വെളുപ്പിന് 3 മണിയോടെ എന്തോ വെള്ളം ജനലിലൂടെ എല്ലാവരുടെയും ശരീരത്തിൽ വീഴുകയും ഞെട്ടിയുണർന്ന് പുറത്തിറങ്ങുകയും ചെയ്തു. അപ്പോഴാണ് ആസിഡാണ് മുഖത്ത് വീണതെന്ന് അവർക്ക് മനസ്സിലായത്. ഉടൻ തന്നെ രാമമംഗലം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരും രാമമംഗലം വാർഡ് മെമ്പറും സംഭവസ്ഥലത്തെത്തിയിരുന്നു. സ്മിതയെയും കുട്ടികളെയും പിറവം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. നേരത്തെ സ്മിതയ്ക്കും മക്കളെയും ക്രൂരമായി ആക്രമിച്ചതിന്റെ പേരില്‍ റെനി റിമാന്‍ഡില്‍ ആയിരുന്നു.
സ്മിതയെയും മക്കളെയും കാണുന്നതില്‍ നിന്ന് കോടതി റെനിയെ വിലക്കിയിരുന്നു. ആക്രമണത്തില്‍ സ്മിതയുടെ പന്ത്രണ്ടുവയയസുകാരി മകള്‍ക്ക് ഗുരുതരപരിക്കേറ്റു. കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ഇവരെ തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ പരിശോധനയ്ക്ക് വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ നിർദേശിക്കുകയും ചെയ്തു. കുട്ടിയ്ക്ക് അടിയന്തിരമായി വിദഗ്ധ ചികിത്സ നൽകേണ്ടതുണ്ട്. ഒമ്ബത്, ഏഴ്, ആറ് ക്ലാസ്സുകളില്‍ പഠിക്കുകയാണ് സ്മിതയുടെ മക്കള്‍.
https://www.facebook.com/Malayalivartha


























