ഇക്കുറി ലാൽ പാർലെമെന്റിലേക്കില്ല; തിരുവനന്തപുരത്ത് ലാൽ മതസരിക്കണമെന്നാണ് ആവശ്യം; ആലോചിക്കാം എന്ന് മോഹൻലാൽ വാക്കു നൽകിയെന്നാണ് വിവരം; പത്മവിഭൂഷൻ നൽകി തന്നെ ബി ജെപി പ്രതിസന്ധിയിലാക്കി എന്ന ധാരണയിൽ മോഹൻലാൽ

ഇക്കുറി ലാൽ പാർലെമെന്റിലേക്കില്ല. അതിസമ്മർദ്ദത്തിലായ മോഹൻലാൽ ഇത്തരമൊരു തീരുമാനം എടുക്കാനാണ് സാധ്യത. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മോഹൻലാലുമായി ഫോണിൽ സംസാരിച്ചു. തിരുവനന്തപുരത്ത് ലാൽ മതസരിക്കണമെന്നാണ് ആവശ്യം. ആലോചിക്കാം എന്ന് മോഹൻലാൽ വാക്കു നൽകിയെന്നാണ് വിവരം. എന്നാൽ അത് നടക്കില്ല.
നാളെ പ്രധാനമന്ത്രി തന്നെ മോഹൻലാലിനെ വിളിച്ച് കൂടെന്നില്ല. അത്തരമൊരു കോൾ ലാൽ പ്രതീക്ഷിക്കുന്നുണ്ട്. കൊള്ളാനും വയ്യ തള്ളാനും വയ്യ എന്ന അവസ്ഥയിലാണ് അദ്ദേഹം. പത്മവിഭൂഷൻ നൽകി തന്നെ ബി ജെപി പ്രതിസന്ധിയിലാക്കി എന്ന ധാരണയിലാണ് മോഹൻലാൽ. ഒ രാജഗോപാൽ, എം ടി രമേഷ് തുടങ്ങിയ നേതാക്കളുമായി അമിത്ഷാ സംസാരിച്ചിരുന്നു. മോഹൻലാലിനെ എങ്ങനെയെങ്കിലും ഒപ്പം കൂട്ടണമെന്ന നിർദ്ദേശം അമിത് ഷാ നൽകിയിട്ടുണ്ടെന്നാണ് വിവരം.
മോഹൻലാലിന് ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പഠിക്കുന്ന കാലത്ത് അദ്ദേഹം കോൺഗ്രസി നോടാണ് ആഭിമുഖ്യം കാണിച്ചിരിക്കുന്നത്. പ്രിയദർശനും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ കലയുടെ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മോഹൻലാൽ പിന്നീട് തന്റെ രാഷ്ട്രീയ മോഹങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ യു പി എ സർക്കാരിന്റെ കാലത്ത് പഴയ കെ എസ് യു ബന്ധമാണ് അദ്ദേഹത്തെ സഹായിച്ചത്. ലഫ്റ്റനന്റ് കേണൽ പദവി നൽകുമ്പോൾ ആന്റണിയുടെ മനസിൽ ഉണ്ടായിരുന്നതും കെ എസ് യു ബനധം തന്നെയാണ്. എന്നാൽ കെഎസ് യുകാരനായതുകൊണ്ട് മാത്രമല്ല അദ്ദേഹത്തിന് ഉന്നത പദവി ലഭിച്ചത്.
മോഹൻലാലിനെ ബിജെപി വളരെ നേരത്തെ നോട്ടമിട്ടതാണ്. മോഹൻലാലിന്റെ ഹൈന്ദവ മുഖമുള്ള കഥാപാത്രങ്ങളാണ് അവരെ ആകർഷിച്ചത്. മോഹൻലാലിന് ശ്രീധരൻ പിള്ള , വി. മുരളീധരൻ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇത് ബി ജെ പി പരമാവധി പ്രയോജനപ്പെടുത്തി. ബിജെപിയുടെ ചില യോഗങ്ങൾക്ക് ലാലിനെ കൊണ്ടു പോകാൻ ശ്രമം നടത്തിയെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. എന്നാൽ ബിജെപിയുമായി രഹസ്യമായി സഹകരിക്കാൻ ലാൽ തയ്യാറായിട്ടുണ്ട്. വൃശ്ചികം ഒന്നിന് സ്വാമി ശരണം എന്ന് പോസ്റ്റിട്ടത് അതിന്റെ ഭാഗമായാണ്, ശബരിമലയിലെ യുവതീ പ്രവേശനം വലിയ വിവാദമായ കാലത്താണ് സ്വാമി ശരണം എന്ന് പോസ്റ്റിട്ടത്. ഒടിയൻ സിനിമയുടെ പ്രമേഷനം മറും ആർ എസ് എസിന്റെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഒടിയൻ ഹൈന്ദവ മണമുള്ള ചിത്രമാണ്.
പ്രധാനമന്ത്രിയെ ലാൽ കണ്ടത് ശ്രീധരൻ പിള്ളയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. പ്രധാനമന്ത്രി ലാലിനെ കാണുമ്പോൾ തന്നെ അദ്ദേഹത്തിന് ലാലിന്റെ രാഷ്ട്രീയ താത്പര്യം മനസിലായിരുന്നു . കൂടികാഴ്ച ദിവസം ബിജെപിയുമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചിരിച്ചു നിന്നതല്ലാതെ മറുപടി പറഞ്ഞില്ലെങ്കിലും മോദിയുടെ ഓഫർ ലാൽ നിരസിച്ചില്ല. മോദി ലാലിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതും ഇതേ ലക്ഷ്യത്തോടെയാണ്.
മോഹൻലാൽ ഇക്കുറി പാർലെമെറ്റിലേക്കില്ല എന്ന വിവരമാണ് അദ്ദേഹത്തിന്റെ വിശ്വസ്തരിൽ നിന്നും മലയാളി വാർത്തക്ക് ലഭിക്കുന്നത്. വിശ്വസ്തനായ ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ളവർ ലാലിന്റെ രാഷ്ട്രീയ പ്രവേശത്തെ എതിർക്കുന്നു. രാഷ്ട്രീയത്തോട് ഇപ്പോൾ ആഭിമുഖ്യം കാണിക്കുന്നത് പോലും അപകടമാണെന്ന ലൈനാണ് ആന്റണിക്കുള്ളത്. കാരണം നിരവധി ചിത്രങ്ങൾ ലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിനെല്ലാം പുതിയ തീരുമാനം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ആന്റണിയെ പോലുള്ളവർ ലാലിനെ ഉപദേശിക്കുന്നത്. അതേസമയം ബി ജെ പി തുടർന്നും അധികാരത്തിലെത്തിയാൽ കലാകാരൻമാരുടെ ക്വാട്ടയിൽ ലാൽ രാജ്യസഭയിൽ എത്തിയേക്കും.
https://www.facebook.com/Malayalivartha

























