'മമതാ ബാനർജി വെറും പുലിയല്ല, രാജകീയ ബംഗാൾ വ്യാഘ്രമാണ്; അരേ ദുരാചാര നരേന്ദ്രമോദീ പരാക്രമം മമതയോടല്ല വേണ്ടൂ; അഡ്വക്കേറ്റ് ജയശങ്കർ

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയെ പ്രകീർത്തിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത്. മമതാ ബാനർജി വെറും പുലിയല്ല, രാജകീയ ബംഗാൾ കടുവയാണ് എന്ന് ജയശങ്കർ കുറിക്കുന്നു. സോമനാഥ് ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച, സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാർ ഫാക്ടറി പൂട്ടി കൃഷി ഭൂമി കർഷകർക്കു തിരിച്ചു കൊടുത്ത വീരവനിതയാണ് മമത എന്നും ജയശങ്കർ പറയുന്നു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് അഡ്വക്കേറ്റ് ജയശങ്കറുടെ പ്രതികരണം.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ ;
'മമതാ ബാനർജി വെറും പുലിയല്ല, രാജകീയ ബംഗാൾ വ്യാഘ്രമാണ്.
സോമനാഥ് ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച, സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാർ ഫാക്ടറി പൂട്ടി കൃഷി ഭൂമി കർഷകർക്കു തിരിച്ചു കൊടുത്ത വീരവനിത. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാൾ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം.
ഈ ധർമ്മയുദ്ധത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗു വരെയുളള പാർട്ടികൾ മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രം മടിച്ചു നില്ക്കുന്നു. അരേ ദുരാചാര നരേന്ദ്രമോദീ , പരാക്രമം മമതയോടല്ല വേണ്ടൂ...' എന്ന് ജയശങ്കറുടെ ഫേസ്ബുക്‌പോസ്റ്റ് അവസാനിക്കുന്നു.
അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ മമതയ്ക്ക് പിന്തുണയുമായെത്തിയതോടെ ധര്‍ണ, തിരഞ്ഞെടുപ്പിന് മുന്‍പായുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരയായി മാറുകയാണ്. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെയാണ് മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചത്. ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മമത ബാനര്‍ജി ആരോപിക്കുന്നു. പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ മമത ബാനര്‍ജി വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha

























