പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്എന്നു കേരള കാത്തോലിക് ബിഷപ്സ് കൌൺസിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്എന്നു കേരള കാത്തോലിക് ബിഷപ്സ് കൌൺസിൽ . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനു വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് ഈ ആഹ്വനം. ഇതിനായുള്ള മാർഗരേഖ കെ സി ബി സി പുറത്തിറക്കി.
ബിഷപ് ഉൾപ്പെട്ട ലൈംഗീക പീഡനത്തിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. ലൈംഗികാതിക്രമം ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കാനും വൈദികർ അന്വേഷണവുമായി സഹകരിക്കാനും മാർഗ രേഖ നിർദ്ദശിക്കുന്നുണ്ട്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അടക്കം ബിഷപ്പ് ഉൾപ്പടെയുള്ളവർ ഉൾപ്പെട്ട നിരവധി ലൈംഗീക പീഡന പരാതികളാണ് അടുത്തിടെ വന്നു കൊണ്ടിരിക്കുന്നത് . ഇത്തരം ലൈംഗീക പീഡന പരാതികളുടെ പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ് കൗൺസിലിന്‍റെ നടപടി.
സാധാരണ കെ സി ബി സി മാർഗരേഖ മെത്രാൻമാർക്കു മാത്രമാണ് നൽകാറുള്ളത്. എന്നാൽ ഇത്തവണ സഭയിലെ മുഴവൻ വൈദികർക്കും വിശ്വാസികൾക്കും ഇടയിൽ മാർഗരേഖ നൽകാനാണ് തീരുമാനം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗീകാതിക്രമങ്ങളിൽ സഭാനിയമപ്രകാരം കർശന നടപടി വേണം എന്ന് അനുശാസിക്കുന്ന മാർഗ്ഗ രേഖ ലൈംഗീകാതിക്രമം ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കണം എന്നും പറയുന്നുണ്ട്. സഭയിലെ വൈദികർ ലൈഗംകിക അതിക്രമ കേസുകളിലെ പോലീസ് അന്വേഷണവുമായി സഹകരിക്കണം എന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.
പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവർ അനുഭാവപൂർവ്വമായ നടപടിയാണ് സ്വീകരിക്കണ്ടതെന്ന് മാർഗ രേഖ ചൂണ്ടികാട്ടുന്നു. ലൈഗീകാതിക്രമം ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. കുട്ടികൾക്കെതിരായ ലൈഗീകാതിക്രമം പൊറുക്കാനാകാത്ത കുറ്റമായി നടപടികളെടുക്കുമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.
ഏതു സാഹചര്യത്തിലായാലും പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർ ഒപ്പം താമസിപ്പിക്കരുത്. അവരുമായി ദീർഘദൂരയാത്ര പോകുകയോ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങൾ എടുക്കുകയോ പാടില്ലെന്നും മാർഗ രേഖയിൽ പറയുന്നു.
ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്ന തരം തമാശകളിൽ നിന്ന് വൈദികരോ വിട്ട് നിൽക്കാനും മാർഗരേഖ നിർദ്ദേശിക്കുന്നു. കൊച്ചിയിൽ ഈയിടെ സമാപിച്ച സിറോ മലബാർ സഭയായ സിനഡും ലൈംഗീക അതിക്രമങ്ങൾ തടയാൻ സഭയിൽ വൈദികരും വിസ്വാസികളും ഉൾപ്പെട്ട പരാതിപരിഹാര സെൽ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ
https://www.facebook.com/Malayalivartha

























