വീട് നന്നായിപ്പൂട്ടിയിട്ടും, സിസിടിവി വെച്ചിട്ടും നായയെ അഴിച്ചിട്ടിട്ടൊന്നും കാര്യമില്ല! കണ്ണാടി ഷാജിയുടെ മോഷണരീതികൾ കണ്ടാൽ ആരും ഞെട്ടും... ഇത് മീശമാധവന്റെ അപരൻ

ഒന്നോര്‍ക്കുക കണ്ണാടി ഷാജിയെ പോലെയുള്ള മോഷ്ടാക്കള്‍ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്. മോഷണത്തിനായി വീടിനുള്ളില്‍ കയറാന്‍ എയര്‍ ഹോള്‍ വാതിലാക്കി മാറ്റുന്ന കണ്ണാടി ഷാജിയുടെ അടവുകൾകണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.ഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായ കണ്ണാടി ഷാജിയുടെ വിദ്യകള്‍ കേട്ടാല്‍ ആരും ഞെട്ടുമെന്നുറപ്പ്. തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് തന്റെ വ്യത്യസ്ഥമായ മോഷണ രീതി ഷാജി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ച് കാണിച്ചത്.
മീശമാധവന്‍ സിനിമയിലെ മാധവനെ പോലെയാണ് മുപ്പത്തിനാല് കാരനായ ഷാജി. പകല്‍ സമയത്ത് എത്തിനോക്കി മടങ്ങിയാല്‍ ഷാജി രാത്രി ആ വീട്ടില്‍ മോഷണത്തിന് കയറിയിരിക്കും. വീട് നന്നായിപ്പൂട്ടിയിട്ടും സിസിടിവി വെച്ചിട്ടും നായയെ അഴിച്ചിട്ടിട്ടൊന്നും പിന്നെ കാര്യമില്ല. ഷാജി വീടിനകത്തെത്തും. വീടിന് അകത്തേക്ക് കടക്കാന്‍ ഷാജിക്ക് ഇഷ്ടം വീട്ടുകാര്‍ കാറ്റ് കടക്കാന്‍ നിര്‍മ്മിക്കുന്ന ഇത്തരം വിടവുകളാണ്. പുറത്തെ ചുവരുകളുടെ ഉയരമൊന്നും ഷാജിക്ക് പ്രശ്നമല്ല. ഞൊടിയിടയില്‍ വീടിന് മുകളിലത്തെ നിലയിലേക്ക് കയറും. തറതുടക്കുന്ന ഈ മോപ്പാണ് മിക്കപ്പോഴും കുറ്റികള്‍ തുറക്കാന്‍ ഉപയോഗിക്കുന്നത്. നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ്. ഭവന ഭേദനം വാഹന മോഷണം തുടങ്ങിയവയാണ് കേസുകള്‍. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ബൈക്കുകള്‍ ഉള്‍പ്പെടെ മോഷ്ടിക്കാന്‍ യുവാക്കളുടെ ഒരു സംഘം തന്നെ ഷാജിക്കുണ്ട്.
വീടിന്റെ പിന്‍വാതിലില്‍ മൂന്ന് കുറ്റിയുണ്ടെങ്കിലും ഷാജിക്ക് കുഴപ്പമില്ല. ജനല്‍വിടവിലൂടെ തറ വൃത്തിയാക്കുന്ന ചൂല്‍ ഉപയോഗിച്ച് വേഗത്തില്‍ കതക് തുറക്കാം. അവിടെ സഹായത്തിനായി തറ വൃത്തിയാക്കുന്ന ചൂല്‍ മുതലുള്ള സാധനങ്ങള്‍ ഷാജി ആയുധമാക്കി മാറ്റും. വായു കടക്കാനുള്ള വിടവ്, മുകളിലത്തെ നിലകളില്‍ തുറന്നിട്ടിരിക്കുന്ന ഏതെങ്കിലുമൊരു ജനല്‍പ്പാളി അങ്ങനെയുള്ള വഴികളിലൂടെ മറ്റാരെയും അതിശയിപ്പിക്കുന്ന തരത്തിലായിരിക്കും കണ്ണാടിക്കല്‍ ഷാജി മോഷണത്തിനായി 'അവതരിക്കുന്നത്'.
മോഷണത്തിന് പുറമേ അക്രമം അടക്കം നിരവധി കേസുകളില്‍ നേരത്തെ ഷാജി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. എത്ര പണം കട്ടെടുത്താലും ഒന്നുമില്ലാത്തയാളെപ്പോലെ ലളിതമായി നടക്കുന്നതാണ് ഷാജിയുടെ രീതി. നല്ലളം, പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് വീടുകളില്‍ നിന്ന് ഷാജി പലതും കവര്‍ന്നതായി തെളിഞ്ഞു.
https://www.facebook.com/Malayalivartha