Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

ദേ കാണ് ഇസ്ഫഹാന്‍ ആണവകോട്ട തകർന്ന് തരിപ്പണം സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്.. നിയന്ത്രണം ഏറ്റെടുത്ത് ട്രംപ്..

23 JUNE 2025 08:55 AM IST
മലയാളി വാര്‍ത്ത

ഇറാനില്‍ അമേരിക്ക നടത്തിയത് സൂപ്പര്‍ ബോബിംഗ് തന്നെ. ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തില്‍ അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരം മാത്രമാണെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂഗര്‍ഭത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ഡൊ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ കുറിച്ച് ഇനിയും വ്യക്തതയില്ല. ഈ നിലയത്തിന് കാര്യമായ കേടുപാടില്ലെന്നാണ് ഇറാന്‍ പറയുന്നത്. ഏതായാലും അമേരിക്കന്‍ ആക്രമണം ലക്ഷ്യം കണ്ടുവെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ആണവശേഷിയെ വര്‍ഷങ്ങളോളം പിറകോട്ടടിക്കുന്നതാണ് അമേരിക്കന്‍ ഇടപെടല്‍ എന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ഡോ എന്നിവയാണ് ആക്രമിച്ചത്. യുഎസിന്റെ കരുത്തുറ്റ ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നുു. യുഎസിന്റെ ഏറ്റവും കരുത്തുറ്റ ബോംബായ ജിബിയു-57 ഉം ഉപയോഗിച്ചു. ഇതിനൊപ്പം മുങ്ങിക്കപ്പലുകളില്‍നിന്ന് ടോമഹോക് ക്രൂസ് മിസൈലുകളും അയച്ചു. വലിയ നാശമാണ് ഇതുണ്ടാക്കുന്നത്.

 

 

 

അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു ഇറാന്‍. ഇറാന്റെ തന്ത്രപ്രധാന ആണവകേന്ദ്രമായ ഫോര്‍ഡോ അശേഷം തീര്‍ത്തുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഫോര്‍ഡോയ്ക്ക് മേല്‍ വ്യോമപ്രതിരോധ സംവിധാനം ജാഗരൂകമായിരുന്നുവെന്നും യുഎസ് ആക്രമണം ഏശിയിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ഡോയ്ക്ക് പുറമെ നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളും യുഎസ് ആക്രമിച്ചു. എന്നാല്‍ നാതന്‍സും ഇസ്ഫഹാനും പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

13,500 കിലോ ഗ്രാം ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ഫോര്‍ഡോയ്ക്ക് നേരെ യുഎസ് പ്രയോഗിച്ചത്. ഫോര്‍ഡോ പര്‍വതങ്ങള്‍ക്കടിയില്‍ 60 മീറ്റര്‍ മുതല്‍ 90 മീറ്റര്‍ വരെയെങ്കിലും താഴ്ചയിലാണ് ഇറാന്‍ ഫോര്‍ഡോ ആണവ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. റഷ്യന്‍നിര്‍മിത വ്യോമപ്രതിരോധമാണ് ഇതിനുള്ളത്. ഒപ്പം പര്‍വതങ്ങളുടെ സംരക്ഷണവും. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ആ പ്രദേശത്തെത്തി ആക്രമിക്കുക അസാധ്യവുമായിരുന്നു. ബങ്കര്‍ ബസ്റ്ററുകളടക്കം അമേരിക്ക പ്രയോഗിച്ചുവെങ്കിലും അതിനെയും ഫോര്‍ഡോ അതിജീവിക്കാന്‍ സാധ്യത ഏറെയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തന്നെയാണ് ഇറാനും ആവര്‍ത്തിക്കുന്നത്.

 

 

 

 


ഫോര്‍ഡോയ്ക്ക് മേല്‍ മുഴുവന്‍ പ്രഹരശേഷിയോടെയുമാണ് ബോംബിട്ടതെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ബി2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെങ്കിലും യുറേനിയം സമ്പുഷ്ടീകരണം അതിന്റെ പൂര്‍ണതോതിലാണ് ഫോര്‍ഡോയില്‍ നടക്കുന്നതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഫോര്‍ഡോയില്‍ ആണവായുധത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹം വാസ്തവമാണെങ്കില്‍ ബങ്കര്‍ ബസ്റ്റര്‍ പ്രയോഗിച്ചതോടെ ആണവ വികിരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നതാന്‍സിന് നേരെ നേരത്തെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നേരത്തെ ആണവ ചോര്‍ച്ച ഉണ്ടായെങ്കിലും അത് സൈറ്റിനുള്ളില്‍ മാത്രമായിരുന്നുവെന്ന് ആണവ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു.

 

 

 


ടെഹ്റാനു തെക്ക് ഖൂം നഗരത്തിനടുത്ത് മലനിരകള്‍ തുരന്നൊരുക്കിയിരിക്കുന്ന ഒരു കോട്ടയാണ് ഫോര്‍ഡോ. ഭൂനിരപ്പില്‍നിന്ന് 80-90 മീറ്റര്‍ ആഴത്തിലാണ് ഇവിടത്തെ യുറേനിയം സമ്പുഷ്ടീകരണസംവിധാനം. പാറകള്‍ക്കും കോണ്‍ക്രീറ്റിനുമടിയില്‍ ഇതു മറഞ്ഞിരിക്കുന്നു. അതിനാല്‍ത്തന്നെ തകര്‍ക്കുക പ്രയാസം. ഫൊര്‍ദോയില്‍ 2700 സെന്‍ട്രിഫ്യൂജുകളുണ്ടെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ഇവിടെ യുറേനിയം 60 ശതമാനം ശുദ്ധിയില്‍ സമ്പുഷ്ടീകരിക്കുന്നുണ്ടെന്നും ഐഎഇഎ. 90 ശതമാനം ശുദ്ധിയില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധമുണ്ടാക്കാന്‍ ഉപയോഗിക്കാം. ഇവിടെ സമ്പുഷ്ടീകരിച്ച യുറേനിയം ഒമ്പത് ആണവായുധങ്ങളുണ്ടാക്കാന്‍ ഇറാന്‍ ഉപയോഗിച്ചേക്കുമെന്ന് ചില ഏജന്‍സികള്‍ സെക്യൂരിറ്റി മുന്നറിയിപ്പുനല്‍കിയിരുന്നു.


യുഎസ് ആക്രമണം ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ എന്ത് ആഘാതമുണ്ടാക്കിയെന്ന് വ്യക്തമല്ല. ആളപായമുണ്ടായതായും അറിയില്ല. നാശം വിലയിരുത്തുകയാണെന്ന് ഇസ്രയേല്‍ സേനാവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ആക്രമണം അന്താരാഷ്ട്രനിയമത്തിന്റെ 'പൈശാചികമായ ലംഘന'മാണെന്ന് ഇറാനിയന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ആണവനിലയങ്ങളിലെ ആക്രമണത്തിനുശേഷം പരിസരത്തെ അണുവികിരണത്തോത് ഉയര്‍ന്നിട്ടില്ലെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും സൗദി അറേബ്യയും അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്‍ നീക്കം ലോകത്തെ ആശങ്കയിലാക്കുന്നു. അതിനിടെ ഇറാനില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് എടുത്തു. ഇറാനെ മഹത്തായ രാജ്യമാക്കാനുള്ള ഇച്ഛാശക്തി ഇപ്പോഴത്തെ സര്‍ക്കാരിനില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് വിശദീകരിക്കല്‍. പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനിയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഇതോടെ വ്യക്തമായി. അതിനിടെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയത്. ഇതോടെ ഐക്യരാഷ്യസഭാ രക്ഷാ സമിതിയും യോഗം ചേര്‍ന്നു. ബ്രിട്ടണ്‍ അടക്കം തിരിച്ചടി ഭയക്കുന്നുണ്ട്. ഇസ്രയേലിന് പുറമേ യൂറോപ്യന്‍ രാജ്യങ്ങളും സുരക്ഷ കര്‍ശനമാക്കി. ഇറാന്റെ ആണവ നിലയങ്ങള്‍ മുന്നറിയിപ്പ് നല്‍കാതെ അമേരിക്ക ആക്രമിച്ചതില്‍ ലോക രാജ്യങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ, നിലവിലെ ഇറാനിയന്‍ ഭരണകൂടത്തിന് ഇറാനിനെ വീണ്ടും മഹത്തരമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം പാടില്ല? എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ഇതിനൊപ്പം അമേരിക്കന്‍ സൈന്യം ഇറാനില്‍ നടത്തിയ ആക്രമണത്തെ ട്രംപ് വീണ്ടും പ്രശംസിക്കുകയും ചെയ്തു. കൃത്യവും കഠിനവുമായ ആക്രമണമാണ് നടന്നതെന്നും അമേരിക്കന്‍ സൈന്യം മികച്ച വൈദഗ്ധ്യമാണ് കാണിച്ചതെന്നും ട്രംപ് പറഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ ബി-2 ബോംബര്‍ വിമാനങ്ങളുടെ പൈലറ്റുമാരെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബി-2 പൈലറ്റുമാര്‍ സുരക്ഷിതമായി മിസോറിയില്‍ ലാന്‍ഡ്ചെയ്തെന്നും ട്രംപ് അറിയിച്ചു. അതേസമയം, യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസ് ആക്രമണത്തെ ഇറാന്‍ കുറ്റപ്പെടുത്തി. കെട്ടിച്ചമച്ചതും അസംബന്ധവുമായ സിദ്ധാന്തത്തിന്റെ പുറത്താണ് ഇറാനെതിരേ അമേരിക്ക യുദ്ധം നടത്തിയതെന്ന് ഇറാന്‍ വക്താവ് അമീര്‍ സയീദ് ഇര്‍വാനി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു. യുഎസ് ആക്രമണത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ട്. ഇറാന്റെ പ്രതികരണത്തിന്റെ സമയവും അതിന്റെ സ്വഭാവവും വ്യാപ്തിയും തങ്ങളുടെ സായുധസേനകള്‍ തീരുമാനിക്കുമെന്നും ഇറാന്‍ വക്താവ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും; എൽ.ഡി.എഫ് സർക്കാരിൻ്റെ മരണമണി മുഴങ്ങുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 minutes ago)

പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇരുവരും ഒഴുക്കില്‍പ്പെട്ട് ....  (25 minutes ago)

സല്‍വാറും സാരിയും ധരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുള്ളൂ....  (33 minutes ago)

ജയിലിൽ നിന്ന് ഇറങ്ങി ജിനു ഇന്ന് രാവിലെ 11.15ന് എത്തും..! മോർച്ചറിയിൽ തണുത്ത് മരവിച്ച ഷാനറ്റിനെ കാണാൻ..!  (35 minutes ago)

യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...  (44 minutes ago)

പവന് 40 രൂപയുടെ കുറവ്  (1 hour ago)

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു  (1 hour ago)

തിരുഃ വിമാനത്താവളത്തിൽ AIR INDIA-ക്ക് സംഭവിച്ചത് വിമാനം വളഞ്ഞ് CISF പൈലറ്റ് മുന്നിൽ കണ്ടത്  (1 hour ago)

മീന്‍മുട്ടി സഞ്ചാരികളെ....  (1 hour ago)

ആര്യാടൻ ഷൗക്കത്ത് അടിച്ച് തൂക്കി..! നിലമ്പൂരിൽ വെടിക്കെട്ട് അവസാനം വമ്പൻ Miracle  (2 hours ago)

എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍  (2 hours ago)

യുഡിഎഫ് ലീഡ് അയ്യായിരം കടന്നു...  (2 hours ago)

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...  (2 hours ago)

എയര്‍ ഇന്ത്യക്ക് താക്കീതുമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  (2 hours ago)

ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേര്‍ക്ക് പരിക്ക്  (3 hours ago)

Malayali Vartha Recommends