ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ കന്യാസ്ത്രീയെ മഠത്തിലെ തടങ്കലിൽ അടച്ചു പീഡിപ്പിക്കുന്നതിനായി സഹോദരന്റെ പരാതി;പൊലീസ് മോചിപ്പിച്ചു; മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്കെതിരെ കേസ്

ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ കന്യാസ്ത്രീയെ തടങ്കിലാക്കിയെന്ന സഹോദരന്മാരുടെ പരാതിയെ തുടർന്ന് പോലീസ് മഠത്തില്‍നിന്ന് സിസ്റ്ററെ മോചിപ്പിച്ചു.
സിസ്റ്റര്‍ ലിസി വടക്കേലി(56)നെയാണ് മൂവാറ്റുപുഴ തൃക്ക ഭാഗത്തുള്ള ജ്യോതിഭവനില്‍നിന്ന് സിഐ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോചിപ്പിച്ചത്. ജീവനു ഭീഷണിയുണ്ടെന്നും ഇവരെ മഠത്തിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും കാണിച്ച് സഹോദരൻ ജിമി കുര്യനാണ് പരാതിനൽകിയത്. സിസ്റ്ററുടെ മൊഴിയില്‍ മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയില്‍ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
ബിഷപ്പിനെതിരെ മൊഴി നല്‍കിയശേഷം സിസ്റ്റര്‍ ലിസിയെ ബന്ധുക്കള്‍ക്കും സഹോദരങ്ങള്‍ക്കും കാണാനായിരുന്നില്ല. കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഠം അധികൃതര്‍ സിസ്റ്റര്‍ ലിസി എവിടെയുണ്ടെന്നുപോലും പറഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫോണില്‍ പോലും ബന്ധപ്പെടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോട്ടയം എസ്പിക്ക് ബന്ധുക്കള്‍ പരാതി നല്‍കി.തുടര്‍ന്നാണ് മഠത്തിലെത്തി പൊലീസ് സിസ്റ്ററെ മോചിപ്പിച്ചത്.
അന്വേഷണത്തില്‍ ജ്യോതിഭവനിലെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായും ഇതുമൂലം മാനസികപിരിമുറുക്കത്തിലാണെന്നും അറിഞ്ഞു.
ആന്ധ്രയിലുള്ള സഭാ മഠത്തിലേക്ക് മാറ്റുന്നതിനുള്ള കത്ത് നല്‍കിയതായും സഹോദരങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്. ഫ്രാങ്കോയ്ക്ക് എതിരായ കേസ് തീരുന്നതുവരെ ഇവിടെത്തന്നെ നിര്‍ത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മൊഴി നല്‍കിയ ശേഷം മൊബൈല്‍ ഫോണടക്കം നിഷേധിക്കപ്പെട്ടിരുന്നു.
സഭാവസ്ത്രമണിഞ്ഞശേഷം ആദ്യം വിജയവാഡയിലായിരുന്ന ഇവർ മൂവാറ്റുപുഴ തൃക്കയിലെ മഠം കേന്ദ്രീകരിച്ച് 14 വർഷമായി പ്രവർത്തിക്കുന്നു. തുടർന്ന് സിസ്റ്റർ ഓരോ മഠങ്ങളും പ്രൊവിൻസുകളും കേന്ദ്രീകരിച്ച് പ്രേഷിത പ്രവർത്തനങ്ങളും കൗൺസലിങ്ങും നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെതിരെ മൊഴി കൊടുത്തത്.
https://www.facebook.com/Malayalivartha

























