കഠിനമായ വരൾച്ചയെ തുടർന്ന് ജില്ലയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ളം കിട്ടാനില്ലതെ പ്രദേശ വാസികൾ വലയുന്നു ; കണ്ണടച്ച് അധികൃതർ

സംസ്ഥാനത്ത് ഇത്തവണത്തെ കടുത്ത ചൂടുമൂലമുണ്ടായ വരൾച്ചയെ തുടർന്ന് കൊല്ലം ജില്ലയിൽ കുടിവെള്ളം ക്ഷാമം. ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് അതിരൂക്ഷമായി ജല ക്ഷാമം നേരിടുന്നത്.
തെൻമലയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ദുരിതം കൂടുതലും . റോഡില്‍ നിന്ന് കീഴ്ക്കാംതൂക്കായി കഴുതുരിട്ടിയാറിന് സമീപം കുഴികുത്തിയാണിപ്പോൾ പ്രദേശവാസികൾ വെള്ളമെടുക്കുന്നത്.
എംഎസ്എല്‍ റോഡില്‍ നിന്നും ഏകേദശം ഇരുപതടി താഴ്ചയിലാണ് കഴുതുരുട്ടിയാര്‍ ഒഴുകുന്നത്. ദിവസവും രണ്ട് തവണ ഇവിടെ താമസിക്കുന്നവര്‍ ആറിലേക്കിറങ്ങും. ഇടിഞ്ഞ് വീഴാറായ പഴയ കല്‍പ്പടവുകളിലൂടെയാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നത്. ആറിന് സമീപമുള്ള കുഴിയില്‍ നിറഞ്ഞിരിക്കുന്ന വെള്ളമെടുക്കും. തിരികെ വെള്ളവുമായി കറയിപ്പോകുന്നതും വളരെ അപകടമേറിയതാണ്.
അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥർ പലതവണ ഇവിടെ കയറിയിറങ്ങിയെങ്കിലും ഈ ഭാഗത്തേക്ക് വെള്ളമെത്തിക്കാൻ ഒരു സംവിധാനവും അധികൃതര്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. 60 കുടുംബങ്ങളാണ് ഈ ഭാഗത്ത് താമസിക്കുന്നത്. എംഎസ്എല്ലിലേക്ക് പൈപ്പിടാൻ സര്‍ക്കാരിലേക്ക് അനുമതി തേടിയിട്ടുണ്ടെന്നാണ് പഞ്ചായത്തും ജലഅതോറിറ്റിയും നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha


























