ജയിക്കാന്‍ ഇരട്ടതന്ത്രവുമായി സുരേന്ദ്രനും പിള്ളേച്ചനും; സുരേന്ദ്രനും പിള്ളയും രണ്ട് തട്ടില്‍ എന്ന വാർത്ത ശത്രുക്കളുടെ കണ്ണില്‍ പൊടി ഇടാനുള്ള തന്ത്രം മാത്രമോ ?

ജയിക്കാനായി പുതിയ തന്ത്രം മെനയുകയാണ് സുരേന്ദ്രനും ശ്രീധരന്‍പിള്ളയും. ആദ്യം പത്തനം തിട്ടയിലെ സ്ഥാനാര്‍ഥി പിള്ളേച്ചനാണ് എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നു എങ്കിലും പിന്നിട് ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്രനേത്യത്വം കെ സുരേന്ദ്രനെ സ്ഥാനാര്‍ഥി ആക്കി പ്രഖ്യാപിച്ചു അന്നുമുതല്‍ തുടങ്ങി സുരേന്ദ്രനും പിള്ളയും രണ്ട് തട്ടില്‍ ആണെന്നതരത്തില്‍ എന്നാല്‍ അതൊക്കെ ശത്രുക്കളുടെ കണ്ണില്‍ പൊടി ഇടാനുള്ള തന്ത്രങ്ങളാണ് എന്നാണ് അടുക്കള രഹസ്യം.
ശബരിമല മുഖ്യതിരഞ്ഞെടുപ്പു വിഷയമോ എന്ന പ്രശ്‌നത്തിലായിരുന്നു ഭിന്നതയുടെ തുടക്കം എന്ന് പറയുമ്പോള്‍ ആ പ്രശിനം മറനീക്കി പുറത്തുവന്നു. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഏറ്റുമുട്ടിയത്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം ശബരിമലയാണെന്നു പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കൂടിയായ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ശ്രീധരന്‍പിള്ള തള്ളിയിരുന്നു താനാണു ബിജെപിയുടെ സംസ്ഥാനപ്രസിഡന്റെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ശബരിമല മുഖ്യപ്രചാരണവിഷയമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു. 'വീണ്ടും വേണം മോദിഭരണം'എന്നതാണു മുഖ്യപ്രചാരണായുധമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഇതു വിവാദമായപ്പോള്‍ ശബരിമല ചര്‍ച്ചാവിഷയമാകില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ശ്രീധരന്‍പിള്ള വാര്‍ത്താക്കുറിപ്പ് ഇറക്കി. ശബരിമലയിലെ വിശ്വാസികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും പ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കും അവകാശം ഉണ്ട്. ഓരോ മണ്ഡലങ്ങളിലെയും പ്രാദേശികമായ മുഖ്യവിഷയങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് സമിതിയാണ്.
പത്തനംതിട്ട മണ്ഡലത്തില്‍ നിയമാനുസരണം പ്രചാരണം നടത്തുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണസ്വാതന്ത്യം ഉണ്ട്. മുഖ്യ പ്രചാരണ വിഷയം ചോദിച്ചപ്പോള്‍ മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ പരമാവധി പ്രചരിപ്പിക്കാന്‍ ശ്രമിക്കുമെന്നു പറഞ്ഞത് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha























