Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്

05 JULY 2026 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ എംഎ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാക്കളുടെ പുതുചേരി. പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെയും നിലപാടുകളെ പാര്‍ട്ടിക്കകത്ത് തുറന്നെതിര്‍ത്താണ് പുതുവിഭാഗം ശക്തിപ്പെടുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയനെ നിയമസഭയ്ക്ക് അകത്ത് തിരുത്തും രീതിയിലുള്ള പരസ്യ നിലപാട് വരെ ഇതിന്റെ ഭാഗമായി വ്യാഖ്യാനിക്കുന്നവരും കുറവല്ല.

കീഴ്ഘടകങ്ങളെ മറികടന്നുള്ള തളിപ്പറമ്പിലെ എം വി ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചുവെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വീഴ്ചയേറ്റുപറഞ്ഞത് സംസ്ഥാന നേതൃത്വം ശരിവച്ചു. ഇത്രയും വിശദീകരിച്ചാണ് എം എ ബേബി എംവി ഗോവിന്ദനെതിരായ ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിന് അടിവരയിട്ടത്. മലപ്പുറത്ത് ഇ എംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ സിപിഎം ജനറല്‍ സെക്രട്ടി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ എംവി ഗോവിന്ദനും പിണറായി വിജയനും ഒരേ സ്വരത്തില്‍ തള്ളിപ്പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല, പാര്‍ട്ടിയുടെ സംഘടനാപരമായ ദൌര്‍ബല്യമാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. വ്യക്തിപരമായ വീഴ്ചയുണ്ടായെന്ന പരാമര്‍ശമുണ്ടായിട്ടില്ലെന്ന് പിണറായി വിജയനും പറയുന്നു.



എംവി ഗോവിന്ദനും പിണറായി വിജയനും തിരുത്തണം, നേൃതമാറ്റം വേണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടേക്കില്ലെന്ന തിരിച്ചറിവില്‍ കൂടിയാണ് സിപിഎമ്മില്‍ പുതുചേരി ശക്തിപ്പെടുന്നത്. പി രാജീവും എം സ്വരാജും കെഎന്‍ ബാലഗോപാലും അടക്കമുള്ള നേതാക്കള്‍ മുന്‍നിരയില്‍. ഇപി ജയരാജനും പികെ ശ്രീമതിയും പി ജയരാജനും അടക്കം വലിയൊരു നിര തന്നെ പിന്നണിയിലുണ്ട്. പ്ലീനം വിളിക്കണമെന്ന ആവശ്യം വിപുലീകൃത സംസ്ഥാന സമിതിയിലേക്ക് ഒതുക്കിയത് പോലും അധികാരമാറ്റ ആവശ്യം മുന്നില്‍ കണ്ടെന്നാണ് വിവരം.

അതേസമയം, പാര്‍ട്ടിക്ക് അകത്തും പുറത്തും എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കുമെന്നും ഇനിയൊരു ആനുകൂല്യം പിണറായിക്ക് പോലും കിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന കഴിഞ്ഞ ദിവസം സഭയ്ക്കകത്തും ഉണ്ടായി. സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ കെഎന്‍ ബാലഗോപാല്‍ വിമര്‍ശിക്കുമ്പോള്‍ പിണറായി എതിര്‍ സ്വരമുയര്‍ത്തുന്നതും ഉടന്‍ അവിടെ വെച്ച് തന്നെ 'ഇങ്ങനെ ഭരണ പക്ഷം പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കേണ്ടതില്ലെന്ന് അതേ സ്വരത്തില്‍ ബാലഗോപാല്‍ പിണറായിക്ക് മറുപടി നല്‍കുന്നതിനും സഭ സാക്ഷിയായി. തെരഞ്ഞെടുപ്പ് അവലോകനത്തിന് ഇടത് മുന്നണി ചേരാത്തിത് പോലും കാരണം സിപിഎമ്മിലെ ഈ ചേരിതിരിവാണെന്ന് ഘടകക്ഷികളിലും മുറുമുറുപ്പുണ്ട്.
റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഓഗസ്റ്റിലാണ് വിപുലീകൃത സംസ്ഥാന സമിതി. നേതൃമാറ്റ ആവശ്യം നടന്നാലും ഇല്ലെങ്കിലും പുതുചേരി ഉയര്‍ത്തിയ കലാപക്കൊടി വരുന്ന സംസ്ഥാന സമ്മേളനത്തില്‍ അധികാരമാറ്റത്തില്‍ നിര്‍ണ്ണായകമാകുമെന്ന് ഉറപ്പാണ്.



പിണറായിയും ഗോവിന്ദനും മാറി നില്‍ക്കണമെന്ന വലിയ അഭിപ്രായമാണ് പാര്‍ട്ടിക്കാരില്‍ ഉള്ളത്. പരാജയത്തിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാന്‍ ഒരു പുതിയ മുഖം വേണം. 75 വയസ്സ് പിന്നിട്ടവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന പാര്‍ട്ടി നയം പിണറായിയുടെ കാര്യത്തില്‍ മാത്രം പൊളിച്ചെഴുതി. കാരണം പിബിയെന്നാല്‍ പിണറായി ആണല്ലോ. എതിര്‍ക്കാനോ വിമര്‍ശിക്കാനോ മറ്റാരുമില്ല. കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ മാത്രം പാര്‍ട്ടിയെയും ഭരണത്തെയും നയിക്കുന്നു എന്ന ആക്ഷേപം പരിഹരിക്കാന്‍, തെക്കന്‍ കേരളത്തില്‍ നിന്നുള്ള, ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പിബിയില്‍ ഉയര്‍ന്ന ആവശ്യം. കണ്ണൂര്‍ ലോബിയുടെ ആധിപത്യം അവസാനിപ്പിച്ച് സി.പി.എമ്മിനെ കേരളത്തിലുടനീളം സജീവമാക്കാന്‍ ബാലഗോപാലിന്റെ സാന്നിധ്യം സഹായിക്കുമെന്ന് നേതാക്കള്‍ വാദിച്ചിരുന്നു.

സൗമ്യമായ പെരുമാറ്റവും എന്നാല്‍ വിഷയങ്ങളില്‍ കണിശമായ നിലപാടുമുള്ള ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭയില്‍ തിളങ്ങാന്‍ പ്രാപ്തനാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കിയത്. വി.ഡി. സതീശനെപ്പോലെ പാര്‍ലമെന്ററി കാര്യങ്ങളില്‍ പ്രാവീണ്യമുള്ള ഒരു പ്രതിപക്ഷ നേതാവിനെ നേരിടാന്‍ ബാലഗോപാലിനെപ്പോലെയുള്ള ഒരു മികച്ച വാഗ്മി അനിവാര്യമാണെന്ന് പാര്‍ട്ടി കൂട്ടായെടുത്ത തീരുമാനം. പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയാന്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുകയാണ്. ജനങ്ങളില്‍ നിന്ന് അകന്നുപോയ ഭരണശൈലിയും അഹങ്കാരവുമാണ് പരാജയത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലില്‍ കേന്ദ്ര കമ്മിറ്റി എത്തിയിരുന്നു.

പിണറായി വിജയന്‍ എന്ന വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തില്‍ നിന്ന് മാറി, പാര്‍ട്ടി സംവിധാനത്തിന് പ്രാധാന്യം നല്‍കുന്ന പഴയ രീതിയിലേക്ക് മടങ്ങാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.ഐ ഉള്‍പ്പെടെയുള്ള മുന്നണി പങ്കാളികള്‍ക്ക് കൂടി സ്വീകാര്യനായ ഒരാളെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞാന്‍ തന്നെ ക്യാപ്ടനെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് കസേര പിണറായി ചൂണ്ടി. ഇതിന്റെ കലിപ്പില്‍ നേതാക്കള്‍ പിണറായിയെ കൂട്ടമായ് ആക്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (46 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends