വിചിത്രമായ രീതിയിലായിരുന്നു ഉസ്മാന്‍ പ്രശ്നപരിഹാരത്തിനുള്ള വഴി തേടിയിരുന്നത്... ഭൂമിവിഷയത്തിന് ഒരുപിടി മണ്ണും അന്‍പതിനായിരവും; കുടുംബ പ്രശ്നം പരിഹരിക്കാന്‍ പൂജയ്ക്ക് ശേഷം പഴവര്‍ഗങ്ങള്‍ കൈമാറുന്നതിനും അൻപതിനായിരം രൂപ... സ്ത്രീകളെ മാത്രം ലക്ഷ്യം വച്ച വയനാട് കള്ള സിദ്ധന്‍ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ...

വയനാട്ടില്‍ റിസോട്ട് ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ സ്ഥലവും വീടും ഇയാള്‍ക്കുണ്ട്. കൂടാതെ എരുമേലിയില്‍ ചന്ദനത്തിരി ഫാക്ടറിയും ഉണ്ട്. ചില ചാനല്‍ പരിപാടികളിലും മുഖം കാണിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയുടെ ശബരിമല പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു. വടകര സ്വദേശിനിയെ ഏഴ് ലക്ഷം രൂപയ്ക്കാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. പിണങ്ങിപ്പോയ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാനാണ് ഈ സ്ത്രീ ഉസ്മാന്റെ അരികിലെത്തിയത്. ഭര്‍ത്താവ് ഉപയോഗിച്ച ഷര്‍ട്ടിന്റെ ചെറിയൊരു ഭാഗം. അക്കൗണ്ടില്‍ അന്‍പതിനായിരം രൂപയും ആവശ്യപ്പെട്ടു. ഉസ്മാന്‍ തുണി കൈയ്യില്‍ കരുതി മന്ത്രം ചൊല്ലിയാലുടന്‍ പിണങ്ങിപ്പോയ ആള്‍ മടങ്ങിവരുമെന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു. ആദ്യശ്രമത്തില്‍ ഭര്‍ത്താവ് വന്നില്ലെങ്കില്‍ എഴുപത്തി അയ്യായിരം രൂപ കൂടി നല്‍കണമെന്നും പറഞ്ഞു.
എന്നാല്‍ ഏഴ് ലക്ഷത്തോളം രൂപ കൈയ്യില്‍ നിന്ന് പോയ ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം ഇവര്‍ക്ക് മനസ്സിലായത്. ഉസ്മാന്‍ പിടിയിലായതറിഞ്ഞ് നിരവധി ഫോണ്‍കോളുകളാണ് വടകര സ്റ്റേഷനിലേക്കെത്തുന്നത്. നിരവധി തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സ്വന്തമാക്കിയ വ്യാജ സിദ്ധന്‍ പിടിയിലായി. വയനാട് സ്വദേശിയായ വ്യാജ സിദ്ധന്‍ ഉസ്മാനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ട് വര്‍ഷത്തിലധികമായി അറബി മാന്ത്രിക ചികില്‍സയെന്ന പേരില്‍ നിരവധി കുടുംബങ്ങളെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്.
കൂടുതലും സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിലകപ്പെട്ടത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ തുടങ്ങിയ സാന്ത്വനം സെന്ററിലൂടെയാണ് ഇയാള്‍ തന്റെ തട്ടിപ്പ് വ്യാപിപ്പിച്ചത്. അന്‍പതിനായിരം രൂപ നല്‍കി വിദേശരാജ്യത്ത് നിന്ന് ഡോക്ടറേറ്റ് വരെ ഉസ്മാന്‍ സ്വന്തമാക്കിയിരുന്നു. വിരമിച്ച എസ്.പിമാരെയും, ഡി.വൈ.എസ്.പിമാരെയും ഉള്‍പ്പെടുത്തി തമിഴ്നാട്ടില്‍ സ്വകാര്യ അന്വേഷണ ഏജന്‍സിയും ഇയാള്‍ തുടങ്ങിയിരുന്നു.
ഒരുദിവസം അഞ്ഞൂറാളുകള്‍ വരെ ടോക്കണ്‍ സമ്ബ്രദായം വഴി പ്രശ്നപരിഹാരത്തിനായി ഇയാളെ കാണാനെത്തിയിരുന്നു. വിചിത്രമായ രീതിയിലായിരുന്നു ഉസ്മാന്‍ പ്രശ്നപരിഹാരത്തിനുള്ള വഴി തേടിയിരുന്നത്. ഭൂമിവിഷയത്തിന് ഒരുപിടി മണ്ണും അന്‍പതിനായിരവും. കുടുംബ പ്രശ്നം പരിഹരിക്കാന്‍ പൂജയ്ക്ക് ശേഷം പഴവര്‍ഗങ്ങള്‍ കൈമാറും ഇതിനും അമ്ബതിനായിരമാണ് വാങ്ങിയിരുന്നത്.
https://www.facebook.com/Malayalivartha























