ബി എസ് എൻ എൽ ജീവനക്കാർക്ക് ആശ്വസിക്കാം ..തൽക്കാലം പിരിച്ചുവിടൽ ഭീഷണിയില്ല .. ജീവനക്കാരെ പിരിച്ച് വിടില്ലെന്ന് ബി.എസ്.എൻ.എൽ സി.ഇ.ഒ അനുപം ശ്രീവാസ്തവ അറിയിച്ചു

രാജ്യത്തെ ഏറ്റവും വലിയ പിരിച്ചുവിടല്‍ എന്ന തലക്കെട്ടോടെ മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് ബി.എസ്.എൻ.എൽ. . കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബി.എസ്.എൻ.എൽ 54,000 ജീവനക്കാരെ പിരിച്ചു വിടുമെന്നും പെൻഷൻ 60ൽ നിന്ന് 58 ആക്കി ചുരുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആകർഷകമായ ഓഫറുകൾ നൽകി ജീവനക്കാരെ വി.ആർ.എസ് എടുക്കാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. 1.76 ലക്ഷം ജീവനക്കാരാണ് ബി.എസ്.എൻ.എല്ലിൽ നിലവിലുള്ളത്. തീരുമാനങ്ങൾ നടപ്പിലാകുകയാണെങ്കിൽ 31 ശതമാനം ജീവനക്കാര്‍ക്കും പുറത്ത് പോകേണ്ടി വരും എന്നായിരുന്നു സൂചന.
എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ തീരുമാനം നടപ്പിലാക്കുകയുള്ളൂവെന്നും പ്രമുഖ പത്രങ്ങൾ റിപ്പോർട് ചെയ്തിരുന്നു.
അതേ സമയം ജീവനക്കാരെ പിരിച്ച് വിടാനോ പെൻഷൻ പ്രായം കുറക്കാനോ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നാണ് കമ്പനി സി.ഇ.ഒ അനുപം ശ്രീവാസ്തവ ട്വിറ്ററിലൂടെ അറിയിച്ചത് . കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബി.എസ്.എൻ.എൽ അഭിമുഖീകരിക്കുന്നത്. പ്രതിസന്ധി മൂലം ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സാധിച്ചിട്ടില്ല
ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും കനത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല.
സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ബി.എസ്.എന്‍.എല്ലിന് നല്‍കിയിരുന്ന പല കരാറുകളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനിയായ റിലയന്‍സ് ജിയോയ്‌ക്ക് നല്‍കുന്നുവെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























