ഏറ്റെടുത്ത് സംഘടനകള്‍... എം.ഇ.എസിന്റെ ഫസല്‍ ഗഫൂര്‍ തുടങ്ങിവച്ച മുഖാവരണ വിവാദം ഏറ്റെടുത്ത് എം വി ജയരാജന്‍; പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്; വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം

എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ച് സര്‍ക്കുലറിറക്കിയ സംഭവം വന്‍ വിവാദമായിരുന്നു. ഇതോടെ എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ പി ഫസല്‍ ഗഫൂറിനെതിരെ മുസ്ലീം സംഘടനയായ സമസ്തയും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. അതിനിടെ ഗഫൂറിനെ അനുകൂലിച്ച് മന്ത്രി കെ.ടി. ജലീല്‍ എത്തിയതും ഏറെ വിവാദമായി
ആ വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പര്‍ദയ്‌ക്കെതിരെ രംഗത്ത് വന്നത്. പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായാണ് എം വി ജയരാജന്‍ രംഗത്തെത്തിയത്. വരിയില്‍ നില്‍ക്കുമ്‌ബോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു.
തിരിച്ചറിയാന്‍ വേണ്ടിയിട്ട് മാറ്റാതെ പര്‍ദ മുഴുവന്‍ ധരിച്ച് വരുന്നവരെ വോട്ടുചെയ്യാന്‍ അനുവദിച്ചുകൂടാ. ക്യൂവില്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് മുഖപടം മാറ്റണം. പോളിങ് ബൂത്തില്‍ കയറിയാല്‍ ഒന്നുകില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ ദൃശ്യത്തിന്റെ മുമ്ബാകെ, മുഖപടം മറച്ചുപിടിച്ച് വസ്ത്രം ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്.
അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട, യുഡിഎഫ് ജയിക്കുന്ന ബൂത്തിലടക്കം ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിക്കും. യുഡിഎഫിന്റെ വോട്ട് കുറയുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ച് സര്‍ക്കുലറിറക്കിയ സംഭവത്തില്‍ ഫസല്‍ ഗഫൂറിനെതിരെ വധഭീഷണിയുമുണ്ടായി. വധഭീഷണി സന്ദേശം ലഭിച്ചെന്നും തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്നും ചൂണ്ടിക്കാട്ടി ഫസല്‍ ഗഫൂര്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പ്രതിഷേധ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങള്‍ അത് ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം.
വിവാദത്തിന് ഇടം കൊടുക്കാതെ 201920 അധ്യയന വര്‍ഷം മുതല്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യയന വര്‍ഷത്തെ കോളജ് കലണ്ടര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























