ഇങ്ങനെയൊരു അനുഭവം മറ്റൊരു നേതാവിനും വരരുതേ; നാലുതവണ മന്ത്രിയും നാലു തവണ നിയമസഭാംഗവുമായിരുന്ന കടവൂരിന്റെ ഭൗതിക ശരീരം കെ. പി. സി.സി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കാതെ അപമാനിച്ചു എന്ന് ആരോപണം

മുതിർന്ന കോൺഗ്രസ് നേതാവ് കടവൂർ ശിവദാസനെ കോൺഗ്രസ്സ് നേതൃത്വം അപമാനിച്ചതായി പരാതി. നാലുതവണ മന്ത്രിയും നാലു തവണ നിയമസഭാംഗവുമായിരുന്ന കടവൂരിന്റെ ഭൗതിക ശരീരം കെ. പി. സി.സി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കാതെ അപമാനിച്ചു എന്നാണ് ആരോപണം. ഇങ്ങനെയൊരു അനുഭവം മറ്റൊരു കോൺഗ്രസ് നേതാവിനും വരരുതെന്നാണ് നേതാക്കൾ പറയുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ കടവൂർ അന്തരിച്ചത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ഭവതിക ശരീരം കെ പി സി സി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കണം. ഇക്കാര്യം ബന്ധുക്കൾ ആശുപത്രിയിലെത്തിയ കോൺഗ്രസ് നേതാക്കളോട് ചോദിച്ചെങ്കിലും മുല്ലപ്പള്ളിയും ചെന്നിത്തലയും സ്ഥലത്തില്ലെന്നാണ് നേതാക്കൾ പറഞ്ഞത്. കെ പി സി സി ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ കെ പി സി സി അധ്യക്ഷന്റെ അനുവാദം ആവശ്യമില്ല. ഉയർന്ന നേതാക്കൾ വിചാരിച്ചാൽ മതി. പാർട്ടി ഭാരവാഹിത്വങ്ങളിൽ നിരവധി തവണ ഇരുന്നിട്ടുള്ള വ്യക്തിയാണ് കടവൂർ.
മുല്ലപ്പള്ളി ഡൽഹിയിലും ചെന്നിത്തല മുംബയിലാണ് . ഡൽഹിയും മുംബയും വിദേശത്തല്ല. ഇരു നേതാക്കളും കൈയെത്തും ദൂരത്ത് തന്നെയാണ് ഉണ്ടായിരുന്നത്. ഇരുവരെയും ഫോണിൽ ലഭ്യമാകുമായിരുന്നു. അതേസമയം മരണവിവരം അറിഞയുടനെ എ. കെ. ആന്റണിയും നെയ്യാറ്റിൻകര സനലും ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പ്രധാന നേതാക്കളിൽ പലരും തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും വന്നില്ല . ഒരു വിഭാഗം പ്രവർത്തകർക്ക് കടവൂരിന്റെ ഭൗതിക ശരീരം കെ പി സി സി ആസ്ഥാനത്ത് എത്തിക്കാത്തതിൽ അമർഷമുണ്ട്. അവർ ഇക്കാര്യം ഹൈകമാന്റിന്റെയും അറിയിച്ചിട്ടുണ്ട്. കടവൂരിനോട് മുല്ലപ്പള്ളിയും ചെന്നിത്തലയും അനാദരവ് കാണിച്ചു എന്നാണ് അക്ഷേപം.
എന്നാൽ മൃതദേഹം കൊല്ലത്ത് എത്രയും വേഗം എത്തിക്കണമെന്ന് വീട്ടുകാർ ശാഠ്യം പിടിച്ചതു കൊണ്ടാണ് പൊതുദർശനം സാധ്യമാകാതിരുന്നതെന്ന് കെ. പി സി സി നേതാക്കൾ പറയുന്നു. എന്നാൽ ഇക്കാര്യം വീട്ടുകാർ നിഷേധിച്ചു. ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപമാണ് കടവൂരിന്റെ വീട് ക്ഷേത്രം അടച്ച ശേഷം മാത്രമേ മൃതദേഹം വീട്ടിലെത്തിക്കാൻ കഴിയുമായിരുന്നുള്ളു. മ്യതദേഹം നേരത്തെ കൊല്ലത്ത് എത്തിച്ചതു കാരണം മൃതദേഹം വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം സൂക്ഷിച്ചത്.
കെ. കരുണാകരൻ. എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു കടവൂർ. ഭരിച്ചതെല്ലാം സുപ്രധാന വകുപ്പുകൾ. നിരവധി ക്ഷേമ പദധതികൾ അദ്ദേഹം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. കുണ്ടറ, കൊല്ലം മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധികരിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളിൽ പലർക്കും കടവൂരിനോട് താത്പര്യകുറവുണ്ട്. അദ്ദേഹം കൊല്ലത്ത് പാർട്ടി നേതൃനിരയിൽ ഉണ്ടായിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം ദുർബലമായിരുന്നു. ഐ ഗ്രൂപ്പിന്റെ നേതാവായിരുന്നു കടവൂർ. കൊല്ലം സി പി എം ആഭിമുഖ്യമുള്ള ജില്ലയായത് കടവൂരിന്റെ കാലത്താണ്.
തൊഴിലാളികൾക്ക് വേണ്ടി ക്ഷേമനിധി ബോർഡ് എന്ന ആശയം കൊണ്ടുവന്നത് കടവൂരാണ്. വിശ്രമ ജീവിതത്തിൽ ആധ്യാത്മിക മേഖലയിലായിരുന്നു കടവൂരിന്റെ ശ്രദ്ധ.
https://www.facebook.com/Malayalivartha

























