Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അയ്യപ്പന്റെ കളികളേ... പത്തനംതിട്ട കൈവിടുമെന്ന് ഉറപ്പായതോടെ ജില്ലയിലെ ഏരിയാകമ്മറ്റികളില്‍ സിപിഎമ്മിന്റെ വെട്ടിനിരത്തല്‍; ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പണി വരുന്നു

19 MAY 2019 09:30 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം സിപിഎമ്മിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാര്‍ട്ടി അണികള്‍ പോലും അത് പരസ്യമായി തുറന്ന് പറഞ്ഞു. അതിന്റെ പ്രതിഫലനം പത്തനംതിട്ട നിയോജക മണ്ഡലത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം എതിരാകുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അടി തുടങ്ങി. അതിന്റെ ഭാഗമായി ശബരിമല സമരത്തോട് അനുബന്ധിച്ചുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പ്രാഥമിക അംഗത്വം പുതുക്കി നല്‍കാന്‍ വിസമ്മതിച്ച് സി.പി.എം. ഏരിയാ കമ്മിറ്റികള്‍. ആറന്മുള, ഇരവിപേരൂര്‍ ഏരിയാകളില്‍ അംഗത്വം പുതുക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വം പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതായിട്ടാണ് ആക്ഷേപം. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. പ്രാദേശിക നേതൃത്വത്തെ വിമര്‍ശിച്ചതു കാരണം തൊഴിലാളി സംഘടന നേതാവ് രവികുമാറിനും പാര്‍ട്ടി അംഗത്വം നഷ്ടമായി.

ഈ തര്‍ക്കം വീട് ആക്രമണത്തില്‍ വരെ കലാശിച്ചിരുന്നു. പോലീസില്‍ ഇപ്പോള്‍ കേസ് നടന്നു വരികയാണ്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജി. രാമചന്ദ്രന്‍നായരുടെ അംഗത്വമാണ് ആറന്മുള ഏരിയായില്‍ പുതുക്കി നല്‍കാതിരുന്നത്. പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹം 2010ലെ തെരഞ്ഞെടുപ്പിലാണ് തോട്ടപ്പുഴശേരി പത്താം വാര്‍ഡായ വെള്ളങ്ങൂരില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് പ്രസിഡന്റായത്. 

ഈ വാര്‍ഡില്‍ നിന്നും ആദ്യമായി വിജയിക്കുന്ന എല്‍.ഡി.എഫ്. അംഗവുമായിരുന്നു രാമചന്ദ്രന്‍ നായര്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടന്ന നാമജപ ഘോഷയാത്രയിലും, തോട്ടപ്പുഴശേരി, മാരാമണ്‍, വെള്ളങ്ങൂര്‍ കരയോഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തിയ നാമജപ ഘോഷയാത്രയിലും വെള്ളങ്ങൂര്‍ കരയോഗത്തിന്റെ പ്രതിനിധിയായിട്ടാണ് മുന്‍ കരയോഗം പ്രസിഡന്റു കൂടിയായ ഇദ്ദേഹം പങ്കെടുത്തത്. 

സി.പി.എമ്മിന്റെ വെള്ളങ്ങൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗമായ ഇദ്ദേഹം ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞിരുന്നുവത്രെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നടത്തിയ സ്‌ക്രൂട്ടണിയിലാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തിന്റെ മെമ്പര്‍ഷിപ്പ് തുക വാങ്ങുകയും അംഗത്വം പുതുക്കി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതാണ് എന്നറിയുന്നു. 

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റിന്റെ കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയായി കഴിയുമ്പോള്‍ ബോര്‍ഡംഗമായ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഭരണ സമിതിയിലെ പാര്‍ട്ടി അംഗം ഇദ്ദേഹം മാത്രമാണ്. ഒരു പ്രാദേശിക നേതാവ് നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാതിരുന്നതെന്ന് പറയപ്പെടുന്നു.

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ എട്ടിലും രാമചന്ദ്രന്‍ നായര്‍ നേതൃത്വം കൊടുത്ത സി.പി.എം പാനലാണ് വിജയിച്ചത്. ആദ്യമായിട്ടാണ് സര്‍വീസ് സഹകരണ ബാങ്ക് സി.പി.എം ഭരണത്തിന്റെ കീഴില്‍ വന്നത്. ആദ്യഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തെ പ്രസിഡന്റാക്കണമെന്നായിരുന്നു പൊതുവെയുള്ള പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം. അംഗത്വം പുതുക്കി നല്‍കാത്തതിനെതിരെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

 

e

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (4 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (4 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (4 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (8 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (9 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (10 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends