Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

അയ്യപ്പന്റെ കളികളേ... പത്തനംതിട്ട കൈവിടുമെന്ന് ഉറപ്പായതോടെ ജില്ലയിലെ ഏരിയാകമ്മറ്റികളില്‍ സിപിഎമ്മിന്റെ വെട്ടിനിരത്തല്‍; ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പണി വരുന്നു

19 MAY 2019 09:30 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം സിപിഎമ്മിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാര്‍ട്ടി അണികള്‍ പോലും അത് പരസ്യമായി തുറന്ന് പറഞ്ഞു. അതിന്റെ പ്രതിഫലനം പത്തനംതിട്ട നിയോജക മണ്ഡലത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം എതിരാകുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അടി തുടങ്ങി. അതിന്റെ ഭാഗമായി ശബരിമല സമരത്തോട് അനുബന്ധിച്ചുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പ്രാഥമിക അംഗത്വം പുതുക്കി നല്‍കാന്‍ വിസമ്മതിച്ച് സി.പി.എം. ഏരിയാ കമ്മിറ്റികള്‍. ആറന്മുള, ഇരവിപേരൂര്‍ ഏരിയാകളില്‍ അംഗത്വം പുതുക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വം പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതായിട്ടാണ് ആക്ഷേപം. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. പ്രാദേശിക നേതൃത്വത്തെ വിമര്‍ശിച്ചതു കാരണം തൊഴിലാളി സംഘടന നേതാവ് രവികുമാറിനും പാര്‍ട്ടി അംഗത്വം നഷ്ടമായി.

ഈ തര്‍ക്കം വീട് ആക്രമണത്തില്‍ വരെ കലാശിച്ചിരുന്നു. പോലീസില്‍ ഇപ്പോള്‍ കേസ് നടന്നു വരികയാണ്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജി. രാമചന്ദ്രന്‍നായരുടെ അംഗത്വമാണ് ആറന്മുള ഏരിയായില്‍ പുതുക്കി നല്‍കാതിരുന്നത്. പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹം 2010ലെ തെരഞ്ഞെടുപ്പിലാണ് തോട്ടപ്പുഴശേരി പത്താം വാര്‍ഡായ വെള്ളങ്ങൂരില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് പ്രസിഡന്റായത്. 

ഈ വാര്‍ഡില്‍ നിന്നും ആദ്യമായി വിജയിക്കുന്ന എല്‍.ഡി.എഫ്. അംഗവുമായിരുന്നു രാമചന്ദ്രന്‍ നായര്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടന്ന നാമജപ ഘോഷയാത്രയിലും, തോട്ടപ്പുഴശേരി, മാരാമണ്‍, വെള്ളങ്ങൂര്‍ കരയോഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തിയ നാമജപ ഘോഷയാത്രയിലും വെള്ളങ്ങൂര്‍ കരയോഗത്തിന്റെ പ്രതിനിധിയായിട്ടാണ് മുന്‍ കരയോഗം പ്രസിഡന്റു കൂടിയായ ഇദ്ദേഹം പങ്കെടുത്തത്. 

സി.പി.എമ്മിന്റെ വെള്ളങ്ങൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗമായ ഇദ്ദേഹം ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞിരുന്നുവത്രെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നടത്തിയ സ്‌ക്രൂട്ടണിയിലാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തിന്റെ മെമ്പര്‍ഷിപ്പ് തുക വാങ്ങുകയും അംഗത്വം പുതുക്കി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതാണ് എന്നറിയുന്നു. 

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റിന്റെ കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയായി കഴിയുമ്പോള്‍ ബോര്‍ഡംഗമായ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഭരണ സമിതിയിലെ പാര്‍ട്ടി അംഗം ഇദ്ദേഹം മാത്രമാണ്. ഒരു പ്രാദേശിക നേതാവ് നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാതിരുന്നതെന്ന് പറയപ്പെടുന്നു.

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ എട്ടിലും രാമചന്ദ്രന്‍ നായര്‍ നേതൃത്വം കൊടുത്ത സി.പി.എം പാനലാണ് വിജയിച്ചത്. ആദ്യമായിട്ടാണ് സര്‍വീസ് സഹകരണ ബാങ്ക് സി.പി.എം ഭരണത്തിന്റെ കീഴില്‍ വന്നത്. ആദ്യഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തെ പ്രസിഡന്റാക്കണമെന്നായിരുന്നു പൊതുവെയുള്ള പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം. അംഗത്വം പുതുക്കി നല്‍കാത്തതിനെതിരെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

 

e

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (5 hours ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (6 hours ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (6 hours ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (6 hours ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (7 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (7 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (7 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (9 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (10 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (10 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (10 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (10 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (10 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (10 hours ago)

Malayali Vartha Recommends