Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

അയ്യപ്പന്റെ കളികളേ... പത്തനംതിട്ട കൈവിടുമെന്ന് ഉറപ്പായതോടെ ജില്ലയിലെ ഏരിയാകമ്മറ്റികളില്‍ സിപിഎമ്മിന്റെ വെട്ടിനിരത്തല്‍; ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പണി വരുന്നു

19 MAY 2019 09:30 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം സിപിഎമ്മിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാര്‍ട്ടി അണികള്‍ പോലും അത് പരസ്യമായി തുറന്ന് പറഞ്ഞു. അതിന്റെ പ്രതിഫലനം പത്തനംതിട്ട നിയോജക മണ്ഡലത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം എതിരാകുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അടി തുടങ്ങി. അതിന്റെ ഭാഗമായി ശബരിമല സമരത്തോട് അനുബന്ധിച്ചുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പ്രാഥമിക അംഗത്വം പുതുക്കി നല്‍കാന്‍ വിസമ്മതിച്ച് സി.പി.എം. ഏരിയാ കമ്മിറ്റികള്‍. ആറന്മുള, ഇരവിപേരൂര്‍ ഏരിയാകളില്‍ അംഗത്വം പുതുക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വം പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതായിട്ടാണ് ആക്ഷേപം. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. പ്രാദേശിക നേതൃത്വത്തെ വിമര്‍ശിച്ചതു കാരണം തൊഴിലാളി സംഘടന നേതാവ് രവികുമാറിനും പാര്‍ട്ടി അംഗത്വം നഷ്ടമായി.

ഈ തര്‍ക്കം വീട് ആക്രമണത്തില്‍ വരെ കലാശിച്ചിരുന്നു. പോലീസില്‍ ഇപ്പോള്‍ കേസ് നടന്നു വരികയാണ്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജി. രാമചന്ദ്രന്‍നായരുടെ അംഗത്വമാണ് ആറന്മുള ഏരിയായില്‍ പുതുക്കി നല്‍കാതിരുന്നത്. പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹം 2010ലെ തെരഞ്ഞെടുപ്പിലാണ് തോട്ടപ്പുഴശേരി പത്താം വാര്‍ഡായ വെള്ളങ്ങൂരില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് പ്രസിഡന്റായത്. 

ഈ വാര്‍ഡില്‍ നിന്നും ആദ്യമായി വിജയിക്കുന്ന എല്‍.ഡി.എഫ്. അംഗവുമായിരുന്നു രാമചന്ദ്രന്‍ നായര്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടന്ന നാമജപ ഘോഷയാത്രയിലും, തോട്ടപ്പുഴശേരി, മാരാമണ്‍, വെള്ളങ്ങൂര്‍ കരയോഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തിയ നാമജപ ഘോഷയാത്രയിലും വെള്ളങ്ങൂര്‍ കരയോഗത്തിന്റെ പ്രതിനിധിയായിട്ടാണ് മുന്‍ കരയോഗം പ്രസിഡന്റു കൂടിയായ ഇദ്ദേഹം പങ്കെടുത്തത്. 

സി.പി.എമ്മിന്റെ വെള്ളങ്ങൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗമായ ഇദ്ദേഹം ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞിരുന്നുവത്രെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നടത്തിയ സ്‌ക്രൂട്ടണിയിലാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തിന്റെ മെമ്പര്‍ഷിപ്പ് തുക വാങ്ങുകയും അംഗത്വം പുതുക്കി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതാണ് എന്നറിയുന്നു. 

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റിന്റെ കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയായി കഴിയുമ്പോള്‍ ബോര്‍ഡംഗമായ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഭരണ സമിതിയിലെ പാര്‍ട്ടി അംഗം ഇദ്ദേഹം മാത്രമാണ്. ഒരു പ്രാദേശിക നേതാവ് നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാതിരുന്നതെന്ന് പറയപ്പെടുന്നു.

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ എട്ടിലും രാമചന്ദ്രന്‍ നായര്‍ നേതൃത്വം കൊടുത്ത സി.പി.എം പാനലാണ് വിജയിച്ചത്. ആദ്യമായിട്ടാണ് സര്‍വീസ് സഹകരണ ബാങ്ക് സി.പി.എം ഭരണത്തിന്റെ കീഴില്‍ വന്നത്. ആദ്യഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തെ പ്രസിഡന്റാക്കണമെന്നായിരുന്നു പൊതുവെയുള്ള പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം. അംഗത്വം പുതുക്കി നല്‍കാത്തതിനെതിരെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

 

e

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (2 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (3 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (3 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (5 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (5 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (5 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (6 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (6 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (7 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (7 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (7 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (7 hours ago)

Malayali Vartha Recommends