എക്സിറ്റ് പോൾ ഫലം വന്നതോടെ ശശി തരൂർ വിദേശത്തേക്ക്; കുമ്മനം വിജയിക്കുമെന്ന് ഏക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിദേശത്ത് സ്ഥിരതാമസമാക്കാനൊരുങ്ങി ശശിതരൂർ
കുമ്മനം വിജയിക്കുമെന്ന് ഏക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിദേശത്ത് സ്ഥിരതാമസമാക്കാനൊരുങ്ങി ശശിതരൂർ. എക്സിറ്റ് പോളിനെ അദ്ദേഹം തള്ളിപറഞ്ഞെങ്കിലും എക്സിറ്റ് പോൾ സത്യമാകുമെന്ന വിശ്വാസത്തിൽ തന്നെയാണ് തരൂർ. നേരത്തെ തന്നെ തരൂർ ഇക്കാര്യം ഉറപ്പാക്കിയിരുന്നു.
തരൂർ തിരുവനന്തപുരത്ത് തോൽക്കുകയാണെങ്കിൽ വിഎസ് ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ തല തരൂർ കൊയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ശിവകുമാറിന്റെയും നെയ്യാറ്റിൻകര സനലിന്റെ യും തല കൊയ്യാനുള്ള ആരോഗ്യം രാഹുൽ ഗാനിധിക്ക് 23 ന് ശേഷം കാണില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നു.
ബി.ജെ.പിയുടെ വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബി.ജെ.പിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകളില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാദ്ധ്യത പറയുന്നുണ്ടെങ്കിലും സാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല.
മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബി.ജെ.പിക്ക് വിജയസാദ്ധ്യതയുണ്ടെന്നും കുമ്മനം പറഞ്ഞു. ബി ജെ പിയുടെ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് കിട്ടിയതെന്ന വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം. കോൺഗ്രസ് മാത്രമല്ല. സി പി എമ്മും സി പി ഐയും വരെ തങ്ങളെ സഹായിച്ചിട്ടുണെന്നും ബി ജെ പി നേതാക്കൾ വിശ്വസിക്കുന്നു.
തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് കുമ്മനം പറയുന്നു. എക്സിറ്റ് പോൾ ഫലം വന്നപ്പോൾ തന്നെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ബി ജെ പി ഉറപ്പിച്ചിരുന്നു. ദിവാകരന് 26 ശതമാനം വോട്ട് ലഭിക്കുമെന്ന് പറഞ്ഞതോടെ സി പി എമ്മിന്റെയും സി പി ഐയുടെയും വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്ന് ബി ജെ പിക്ക് മനസിലായി. ഇനി അങ്ങനെ നടന്നിട്ടുണ്ടെങ്കിലും അത് ബി.ജെ.പിയുടെ സാദ്ധ്യതയെ ബാധിക്കില്ലെന്നാണ് കുമ്മനത്തിന്റെ നിലപാട്. ക്രോസ് വോട്ടിംഗ് നടന്നാല്‍ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുമെന്നും കുമ്മനം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫല പ്രഖ്യാപനത്തിന് ശേഷം കുമ്മനം സംസ്ഥാന പ്രസിഡന്റാകുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ മൂന്നുമുന്നണികളും തമ്മില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഹാട്രിക് വിജയത്തിനായി ശശി തരൂരും മണ്ഡലം തിരിച്ചുപിടിക്കാന്‍ ദിവാകരനും കളത്തിലിറങ്ങിയെങ്കിലും വിജയം കുമ്മനത്തിന് ഒപ്പം നിന്നേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടിയേക്കും. അതായത് 35,000 ത്തിൽ തരം വോട്ടിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍.ഡി.എഫിന്റെ സി.ദിവാകരന്‍ 26 ശതമാനം വോട്ടുകളെ നേടാന്‍ സാധിക്കൂവെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
അതിനിടെ കെ സുരേന്ദ്രൻ ജയിക്കില്ലെന്ന പ്രചരണം കാരണം ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിഞ്ഞതായുള്ള ശ്രീധരൻ പിള്ളയുടെ വാക്കുകൾ വിവാദമാകുമെന്ന് ഉറപ്പാണ്. ശ്രീധരൻപിള്ളയുടെ ഗ്രൂപ്പിസമാണ് ഇത്തരം ആക്ഷേപങ്ങൾക്ക് പിന്നിലെന്ന് ബിജെപിയുടെ സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷവും തരൂർ അധിക സമയവും വിദേശത്തായിരുന്നു. ഇക്കുറി വിദേശത്ത് തന്നെ സ്ഥിരതാമസമാക്കാനാണ് നീക്കം. ഇനി കേരളത്തിലേക്ക് വരണോ എന്നും തരൂർ ചിന്തിക്കുന്നു.
https://www.facebook.com/Malayalivartha