കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നു തെറ്റിദ്ധരിച്ച് കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പൊല്ലാപ്പായി! ഒരു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും വില പറഞ്ഞ് ഉറപ്പിച്ചു... പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു... പക്ഷെ പിന്നെ സംഭവിച്ചതാ മുട്ടൻ പണി....
കഴിഞ്ഞ 14ന് നറുക്കെടുത്ത ടിക്കറ്റിനാണ് മുരളിക്ക് സമാശ്വാസ സമ്മാനം ലഭിച്ചത്. മകന്‍ മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക്ശാഖയില്‍ നല്‍കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്ബരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്. മുരളിക്ക് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. തെറ്റുപറ്റിയതറിഞ്ഞ മാധ്യമങ്ങള്‍ പിന്നീടു തിരുത്തിയിരുന്നു. കടം വാങ്ങി നാട്ടുകാര്‍ക്കു ചെലവും ചെയ്തു നാട്ടിലെ പെട്രോള്‍ പമ്ബിന് വിലയും പറഞ്ഞങ്ങനെ വിലസി നില്‍ക്കുമ്ബോഴാണ് ശരിക്കുള്ള ലോട്ടറി അടിച്ചത് നാട്ടില്‍ പണിക്കുവന്ന ബംഗാളിക്കാണെന്നും തനിക്കടിച്ചത് സമാശ്വാസ സമ്മാനമാണെന്നും അറിഞ്ഞത്. മാനവും കാശും പോയത് മിച്ചം. ഇലവുംതിട്ടയിലാണ് സംഭവം.
കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നു തെറ്റിദ്ധരിച്ചത്. ലോട്ടറി അടിച്ച സന്തോഷത്തില്‍ മുരളി വില പറഞ്ഞത് ഒരു പെട്രോള്‍ പമ്ബിനും മെഡിക്കല്‍ സ്‌റ്റോറിനും. പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു. മധുര വിതരണവും നടത്തി. ഇതിനിടെയാണ് ശരിക്കും ഒന്നാം സമ്മാനം ലഭിച്ച ഇതരസംസ്ഥാനത്തൊഴിലാളി എത്തിയത്. മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മാണത്തിന് എത്തിയ ബംഗാളി സ്വദേശി ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്.
https://www.facebook.com/Malayalivartha