തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സംഘർഷഭരിതമായേക്കും; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സി പി എം പ്രവർത്തകർ വ്യാപകമായി അക്രമ സംഭവങ്ങള്‍ ഉണ്ടാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് , തളിപ്പറമ്പ് , പിലാത്തറ , ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തിരഞ്ഞെടുപ്പ് ദിവസം മുതല്‍ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് യു ഡി എഫിന് വൻ മുൻതൂക്കം എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് മാത്രം പതിനൊന്നു സീറ്റുകൾ കൃത്യമായി നേടുമെന്നാണ് ഹൈകമാന്റിനെ അറിയിച്ചത്. കേരള കോൺഗ്രസും ആർ എസ്പിയും ലീഗും നേടുന്ന സീറ്റുകൾ വേറെ. മുന്നണിക്ക് 15 സീറ്റുകൾ കോൺഗ്രസ് കൃത്യമായി പ്രവചിക്കുന്നു. ബി ജെ പി ഒരു സീറ്റ് നേടിയെക്കുമെന്ന് കോൺഗ്രസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. അക്കാര്യത്തിൽ കോൺഗ്രസിന് വേണ്ടത്ര ഉറപ്പു പോരാ.
സീറ്റുകൾ വേണ്ടത്ര നേടാതെ പോയാൽ സി പി എം അക്രമം അഴിച്ചുവിട്ടേക്കുമെന്നാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. പ്രതീക്ഷിത സീറ്റുകൾ ലഭിക്കാതെ വന്നാൽ ബി ജെ പിയും കലാപം അഴിച്ചു വിടുമെന്നാണ് റിപ്പോർട്ടുകൾ.
22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.എല്ലാ ജില്ലകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ൈക്ര ബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്.
പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ലോകനാഥ് ബഹ്റ അറിയിച്ചു.
അതേ സമയം സിപിഎം പ്രവർത്തകരോട് യാതൊരു പ്രകോപനത്തിനും ഇടയാക്കരുതെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് കടുത്ത അപ്രീതിക്ക് ഇടയാക്കും. എന്നാൽ ബിജെപി, സിപിഎം സംഘർഷം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. സംഘർഷങ്ങൾക്ക് കാരണായാൽ കർശന നടപടിയെന്നാണ് സർക്കാർ നിലപാട്. ക്രമസമാധാന ചുമതല സർക്കാർ പൂർണമായും പോലീസിനെ ഏൽപ്പിച്ചിരിക്കുകയാണ്.
ബിജെപിയും അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. പ്രവർത്തകരോട് സംയമനം പാലിക്കാൻ നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ സിപിഎം പ്രവർത്തകർ അഴിച്ചു വിട്ടാൽ ബി ജെ പി നോക്കിയിരിക്കില്ല. അതിന്റെ സൂചനകൾ ഇതിനകം തന്നെ പ്രവർത്തകർ നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha