അക്കാദമി സർക്കാരിനെ തള്ളി; ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായ സാഹചര്യത്തില്‍ പുരസ്കാരം പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി

ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായ സാഹചര്യത്തില്‍ പുരസ്കാരം പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് ചെയര്‍മാന്റെ പ്രതികരണം.
പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ മതവികാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പുരസ്കാരം പിൻവലിക്കണമെന്ന ആശയമാണ് മുന്നോട്ടുവച്ചത്. കത്തോലിക്കാ സഭയുടെ പ്രതിഷേധമാണ് കാരണമായത് . എന്നാൽ പുരസ്കാരം പിൻവലിച്ചാൽ അത് സാംസ്കാരിക കേരളത്തിന് നാണകേടാവുമെന്ന് സാംസ്കാരിക പ്രവർത്തകർ പറഞ്ഞു. സർക്കാരിന്റെ ആവശ്യം ചെവിക്കൊള്ളാൻ അക്കാദമി തയ്യാറായിട്ടില്ല എന്നാണ് ചെയർമാന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. ചെയർമാനെ തൽസ്ഥാനത്ത് നിന്നും നീക്കിയാൽ അത് സർക്കാരിന്റെ സൽപേര് കളങ്കപ്പെടുത്തും. എന്നിരുന്നാലും ക്രൈസ്തവരുമായി കൊമ്പുകോർക്കാൻ സർക്കാർ തയ്യാറല്ല. അതു കൊണ്ടുതന്നെ ലളിതകലാ അക്കാദമി ഭാരവാഹികൾ തെറിക്കാനാണ് സാധ്യത.
ഷൊർണൂർ എം എൽ എ പി.കെ. ശശിക്കെതിരെയും കാർട്ടൂണിൽ പരാമർശമുണ്ടായിരുന്നു. ശശിയെ കുറ്റവിമുക്തനാക്കിയ സി പി എം കമ്മിറ്റിയുടെ ചുമതല സാംസ്കാരിക മന്ത്രിയായിരുന്ന എ, കെ. ബാലനായിരുന്നു. തനിക്കെതിരെ പരാമർശം നടത്തിയ കാർട്ടൂണിന് അവാർഡ് നൽകിയതിൽ ശശിക്കും പ്രതിഷേധമുണ്ട്. എന്നാൽ പൊതുവേദിയിൽ അക്കാര്യം ഉന്നയിക്കാൻ ശശി തയ്യാറല്ല. അതേസമയം ബാലനോട് അവാർഡ് പിൻവലിക്കണമെന്ന തരത്തിൽ ശശിയുടെ ആരാധകർ ആവശ്യം. എന്നാൽ അതിൽ ഇടപെടാൻ മന്ത്രി ബാലൻ തയ്യാറല്ല.
https://www.facebook.com/Malayalivartha


























