പുതിയ ഐറ്റം കൂൾ ; മയക്കു മരുന്ന് വിൽപ്പനക്കാരുടെ പുതിയ കാരിയർമാർ ആയി മാറിയിരിക്കുന്നത് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ

നിങ്ങളുടെ കുഞ്ഞ് സ്കൂൾ വിദ്യാർത്ഥിയാണോ? ട്രാൻസ്പോർട്ട് ബസിലാണോ അവൻ യാത്ര ചെയ്യുന്നത്? എങ്കിൽ എന്നും അവന്റെ ബാഗ് അവനറിയാതെ പരിശോധിക്കുകയും സ്കൂളിൽ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും വേണം. കാരണം മയക്കു മരുന്ന് വിൽപ്പനക്കാരുടെ പുതിയ കാരിയർമാർ ആയി മാറിയിരിക്കുന്നത് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളാണ്.
കൂൾ എന്നാണ് പുതിയ മയക്കുമരുന്ന് ഉത്പനത്തിന്റെ പേര്. ശംഭു , പാൻ പരാഗ് തുടങ്ങിയവ പോലെ ഒന്നാണത്. ലൂസായിട്ടും ഫാമിലി പാക്കായിട്ടും കിട്ടുന്ന ലഹരിയാണത്. ഇക്കഴിഞ്ഞ നാളുകളിൽ കേരളത്തിലെ പല സ്കൂളുകളിലെയും കുട്ടികളോട് സംസാരിച്ച് കണ്ടെത്തിയ കാര്യമാണ്. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ കൂളിന്റെ ഉപയോഗം വൻതോതിലാണെന്ന് കണ്ടെത്തി കഴിഞ്ഞു.
തന്റെ മകൻ ഇത് കഴിക്കില്ലെന്നും ഞങ്ങൾ അവനെ അങ്ങനെ ആണ് വളർത്തുന്നത് എന്നും രക്ഷകർത്താക്കൾ പറയരുതെന്നാണ് അനുഭവസ്ഥർ പറയുന്നത്. കാരണം കൂട്ടുകെട്ടുകൾ ആണ് കൗമാരക്കാരുടെ പ്രചോദനം. എനിക്ക് പെണ്കുഞ്ഞാണല്ലോ, രക്ഷപെട്ടു എന്നും സമാധാനിക്കരുതെന്ന് സർക്കാർ പറയുന്നു. കാമുകി ഒരു പാക്കറ്റ് കൂൾ ആണ് പിറന്നാളിന് സമ്മാനം തന്നതെന്നാണ് ഒരു പതിനാറുകാരൻ പറഞ്ഞത്. അവന്റെ കാമുകി സമൂഹത്തിൽ ഉന്നതങ്ങളിൽ നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മകളാണെന്നതാണ് വിചിത്രം.
സ്കൂളുകളുടെ പരിസരത്ത് ഇത്തരം മയക്കുമരുന്നുകൾ നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ശംബു, പാൻ പരാഗ്, കൂൾ അങ്ങനെ എന്തും എത്തിക്കാൻ സ്കൂൾ പരിസരത്ത് ആളുകൾ ഉണ്ട്. നമ്മുടെ വീട്ടിൽ എത്തുന്ന ദുരന്തം ഒരു കെട്ടുകഥ ആയി ചിന്തിക്കരുത്. ചുണ്ടിന്റെ മേൽ ഭാഗത്തതാണ് ഇത് വെയ്ക്കുക. ആദ്യം ഛർദ്ദിലും തലകറക്കവും ഉണ്ടാകും. എങ്കിലും പിന്നെ ഒരു ശക്തി ആണന്നാണ് അനുഭവസ്ഥർ പറയുന്നത്.
കൂൾ മാത്രമല്ല അതിനും മേലെ എത്ര ലഹരി മരുന്നുകളുണ്ട്. 300 രൂപയ്ക്കു മേലെ ലഹരി വിറ്റു കൊടുത്താൽ നല്ല കമ്മിഷൻ കിട്ടുമെന്നാണ് പോലീസ് പറയുന്നത്. അത് കൊണ്ട് തന്നെ പോക്കറ്റ് മണി ഉണ്ടാക്കാനായി കുട്ടി ഏജന്റുമാർ സമൂഹത്തിൽ പെരുകുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിൽ കേരളത്തിലെ സ്കൂൾ തീർത്തും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പോലീസിനും എക്സൈസിനും ഇത്തരം കാര്യങ്ങളിൽ യാതൊരു നിയന്ത്രണവുമില്ല. താത്പര്യവുമില്ല.
https://www.facebook.com/Malayalivartha


























