ഇപ്പോഴാണ് നമുക്ക് ഒരു സര്‍ക്കാരും ആരോഗ്യ മന്ത്രിയും ഉണ്ടെന്ന് അറിഞ്ഞത്; ഇടതു പക്ഷം എന്നും ഹൃദയ പക്ഷം തന്നെ ആണ് അതിനു ഒരു മാറ്റവും ഇല്ല; ഹൃദയ സ്പര്ശിയായി ഒരു ഫേസ്ബുക് കുറിപ്പ്

കെ.കെ ശൈലജയെന്ന ആരോഗ്യമന്ത്രി വിമര്‍ശകരുടെ പോലും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ബന്ധുവായ കുഞ്ഞിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചയാൾക്ക് ഉടൻതന്നെ പാരിഹാരംകണ്ടെത്തിയ ശൈലജ ടീച്ചര്‍ കയ്യടി നേടി. നിപ ഭീതി ഒഴിയുമ്പോഴും അതിന്റെ മുന്നിൽ നിന്ന് നയിക്കാൻ മന്ത്രി കാണിച്ച നേതൃത്വഗുണം മാതൃകയാണ്. അതിനൊപ്പമാണ് സമൂഹമാധ്യമങ്ങളിലും സജീവമായ പ്രവർത്തനം. ഇത്തരത്തില്‍ കോഴിക്കോട് സ്വദേശിനിയായ പ്രിയങ്ക പ്രഭാകര്‍ മന്ത്രിയെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രിയങ്കയുടെ പരിചയത്തിലുള്ള ഒരു കുട്ടിക്ക് ഹൃദയ ശാസ്ത്രക്രിയ ആവശ്യമായി വന്നു. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മന്ത്രിക്ക് സന്ദേശമയച്ചു. ഒരുദിവസത്തിനു ശേഷം ടീച്ചറുടെ മറുപടി വന്നു. സര്‍ക്കാര്‍ തലത്തില്‍ നടത്തി വരുന്ന ഹൃദ്യം പദ്ധതിയില്‍ ഈ കുട്ടിയെ പരിഗണിക്കാമെന്നും അതിനു വേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ വഹിച്ചു കൊള്ളാം എന്നുമായിരുന്നു മന്ത്രിയുടെ സന്ദേശം. കുട്ടി ഇപ്പോള്‍ ശാസ്ത്രക്രിയയ്ക്ക് ശേഷം സുഖമായിരിക്കുന്നെന്നും പ്രിയങ്ക കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
അത്രമേല്‍ പ്രിയപ്പെട്ട ഒരുവള്‍ക് വേണ്ടി ആണ് ഈ എഴുത്തു.... കുടപിറപ്പ് എന്ന് തന്നെ പറയാം.... ഈ പറയുന്ന ഒരുവള്‍ക് അടിയന്തരമായി ഒരു ഹാര്‍ട്ട് സര്‍ജ്ജറി വേണ്ടി വന്നു... എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ ആണ് മന്ത്രി ഷൈലജ ടീച്ചര്‍ ന്റെ യും ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനത്തെയും ഓര്‍മ വന്നത്.... ടീച്ചറുടെ ഫേസ്ബുക് പേജില്‍ ഒരു മെസ്സേജ് അയച്ചു കാര്യങ്ങള്‍ എല്ലാം ഒരു പാരഗ്രാഫില്‍ ഒതുക്കി വളച്ചു കെട്ടില്ലാതെ ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു...
കൃത്യം ഒരുദിവസത്തിനു ശേഷം എനിക്ക് ടീച്ചറിന്റെ മറുപടി വന്നു.... സര്‍ക്കാര്‍ തലത്തില്‍ നടത്തി വരുന്ന ഹൃദ്യം പദ്ധതിയില്‍ ഈ കുട്ടിയെ പരിഗണിക്കാം എന്നും അതിനു വേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ വഹിച്ചു കൊള്ളാം എന്നും... സത്യത്തില്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി.... ഉടന്‍ തന്നെ ഞാന്‍ അമ്മയെ Jaya Prabhakarമാമനെയും Preman Tk വിളിച്ചു കാര്യങ്ങള്‍ പറയുകയും പിറ്റേ ദിവസം അവര്‍ രണ്ടു പേരും Prajith Vk എന്റെ ചേട്ടനും കൂടെ കോഴിക്കോട് ബീച് ഹോസ്പിറ്റലില്‍ കുട്ടീനേം കൊണ്ട് പോയി ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയുകയും ചെയ്തു....
അതിനു ശേഷം കേവലം രണ്ടു ആഴ്ചയ്ക്കുള്ളില്‍ കുട്ടിയുടെ ഓപ്പറേഷന്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍ വെച്ച് സൗജന്യമായി നടക്കുകയും ചെയ്തു... കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു....ഈ അവസരത്തില്‍ പറഞ്ഞാല്‍ തീരാത്ത നന്ദി ഞാന്‍ "ടീച്ചര്‍ അമ്മയെ "യും ഹൃദയ പക്ഷ സര്‍ക്കാരിനെയും അറിയിച്ചു കൊള്ളുന്നു... കൂടാതെ ഞങ്ങളെ സഹായിക്കാന്‍ മുന്‍കൈ എടുത്ത വടകര എം ല്‍ എ ഓഫീസ്... വായനാടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയ Subash P SujithBaby SB, യെയും ഹൃദ്യം പദ്ധതി കോ ഓഡിനേറ്റര്‍(calicut) നല്ലവരായ മിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍സ് സ്റ്റാഫ്,എല്ലാത്തിനും കൂടെ നിന്ന Balu K Gangadharan,മറ്റു ബന്ധു മിത്രാദികള്‍,ആവശ്യഘട്ടത്തില്‍ ബ്ലഡ് തന്നു സഹായിച്ച കുറച്ചു നല്ല കുട്ടുകാര്‍ Sougandhlal Sougu എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.... ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം....
ഇപ്പോള്‍ ആണ് നമ്മള്‍ക്കു ഒരു സര്‍ക്കാര്‍ ഉണ്ടെന്നും ഒരു ആരോഗ്യ മന്ത്രി ഉണ്ടെന്നും അറിഞ്ഞത്..... ഇടതു പക്ഷം എന്നും ഹൃദയ പക്ഷം തന്നെ ആണ് അതിനു ഒരു മാറ്റവും ഇല്ല... ടീച്ചര്‍ അമ്മ ഇഷ്ട്ടം എന്നും യുവതി ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























