ബിനോയ് എവിടെ ? ലൈംഗീക പീഡന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുരുക്ക് ശക്തമാക്കാനൊരുങ്ങി മുംബൈ പോലീസ് ; പ്രതി രാജ്യം വിടാന്‍ സാധ്യതകണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും ; വിമാനത്താവളങ്ങളിൽ ശക്തമായ നിരീക്ഷണം

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ബീഹാറി സ്വദേശിനിയുടെ പരാതിയില്‍ പ്രതിയായ ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് ബിനോയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി പൊലീസ് . ബിനോയ് രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ബുധനാഴ്ച മുതല്‍ കേരളത്തില്‍ അന്വേഷണം നടത്തിയിട്ടും മുംബൈ പൊലീസിന് ബിനോയിയെ കണ്ടെത്താനായിട്ടില്ല.ഇപ്പോഴും പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ബിനോയിയുടെ കണ്ണൂരിലെ വീട്ടില്‍ മുംബൈ പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍ ചെന്നെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ബിനോയി കേരളത്തിലോ, മുംബൈയിലോ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേരള പൊലീസുമായി ചർച്ച ചെയ്താകും അന്തിമ തീരുമാനം മുംബൈ പൊലീസ് എടുക്കുക .
ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതിവിധി പറയാനിരിക്കുന്നതിനാൽ അതുവരെ അറസ്റ്റുണ്ടാകില്ലെന്നും സൂചനയുണ്ട്. യുവതി നല്കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. ഇത് ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നിയമ നടപടികളിലേക്ക് കടക്കുക.
ബിനോയിയെ തേടി കണ്ണൂരിലും മറ്റും പരിശോധിച്ച മുംൈബ പൊലീസ് തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം. ഒളിവിലാണെന്നും കണ്ടെത്താനായിട്ടില്ലെന്നുമുള്ള നിലപാടിലാണ് കേരള പൊലീസ്. ബിനോയിയെ കണ്ടെത്തുന്നതടക്കം കേസിെൻറ തുടർനടപടികളിൽ മുംബൈ പൊലീസ് കേരള പൊലീസിെൻറ സഹായം തേ.
അതേസമയം ഡിഎന്‍എ പരിശോധന അനുവദിക്കണമെന്ന പ്രൊസിക്യൂഷന് വാദം കോടതിയില്‍ ബിനോയ് എതിര്‍ത്തു. യുവതിയുടേത് കെട്ടിച്ചമച്ച തെളിവുകളാണെന്നും വിവാഹം രജിസ്റ്റര്‍ ചെയ്തെന്ന് പറയുന്ന സമയത്ത് ബിനോയി ദുബായില്‍ ആയിരുന്നുവെന്നുമാണ് പ്രതിഭാഗം വാദിച്ചത്. മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയാണ് ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇതിനിടയില്‍ പരാതി ഒതുക്കിതീര്‍ക്കാന്‍ ബിനോയി യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ അടക്കമുള്ള തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. തനിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്നും, താന്‍ മുംബൈയില്‍ എത്തുമ്ബോള്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും ബിനോയി യുവതിക്ക് വാഗ്ദാനം നല്‍കുന്നതാണ് ഓഡിയോയില്‍ പ്രധാനമായി ഉളളത്.
യുവതിയുടെ പക്കലുള്ള തെളിവുകളും താനുമായി ബന്ധപ്പെടുത്തുന്ന രേഖകളും എല്ലാം നശിപ്പിക്കണമെന്നും ബിനോയി സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യുവതിയും ബിനോയിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും, മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്.
ലഭിച്ച ഓഡിയോയും ഫോട്ടോകളും എല്ലാം പ്രത്യേക അന്വേഷണ സംഘം സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ നല്കി. തെളിവുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.
2010 മുതല്‍ 2015 വരെ ബിനോയി യുവതിക്കും കുട്ടിക്കും ചെലവിന് പണം അയച്ചുകൊടുത്തതിന്റെ ബാങ്ക് രേഖകള്‍ അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.
അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ സുരക്ഷ കേരള െപാലീസ് കൂടുതൽ ശക്തമാക്കി. തിരുവനന്തപുരത്തെ വീടിെൻറ സുരക്ഷയും വർധിപ്പിച്ചു. പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കോടിയേരി തയാറായിട്ടുമില്ല. വെള്ളിയാഴ്ചയും മാധ്യമപ്രവർത്തകർ അദ്ദേഹത്തിെൻറ പ്രതികരണം തേടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വീട്ടിലേക്ക് സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha

























