കടുത്ത നിരാശയിൽ ....യുണിവേഴ്‌സിറ്റി കോളെജ് അക്രമണത്തില്‍ പ്രതികരണവുമായി ആഷിഖ് അബു

വലിയ സഖാക്കളെ കണ്ടു പഠിക്കുന്ന കുട്ടി സഖാക്കൾ .എന്നാൽ കണ്ടു പേടിക്കേണ്ടത് ഇവരെയല്ല മറിച് കാലയവനികക്കുള്ളിൽ പോയി മറഞ്ഞ ധീര സഖാക്കൾ കമ്മ്യൂണിസ്റ് പാർട്ടിയെ ഇടം നെഞ്ചിലെ ചോരകൊടുത്തു ഇടം നെഞ്ചു പൊട്ടി ഇങ്കുലാബ് വിളിച്ച് പാർട്ടിയെ സ്നേഹിച്ചു പാർട്ടിക്കു വേണ്ടി ജീവിച്ചു മരിച്ചവരായിരുന്നു .യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക് കുത്തേറ്റ സംഭവത്തിൽ ,നിരവധി പേരാണ് തങ്ങളുടെ നിലപാടുകളുമായി മുന്നോട്ട് വരുന്നത് .
സോഷ്യൽ മീഡിയകളിൽ സഛീവമായി പലരും രംഗത്തുമുണ്ട് ,പുച്ഛവും പരിഹാസവും സങ്കടവും സന്തോഷവും കലർത്തിയ കുറിപ്പുകൾ ..ചിലർ യൂണിവേഴ്സിറ്റി കോളേജിനെ പഴിക്കാൻ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുമുണ്ട് ,യൂണിവേഴ്സിറ്റി കോളേജ് ആരെയും നശിപ്പിച്ചിട്ടില്ല ,അവിടെ പഠിക്കാൻ വന്നവർ പഠിച്ചിട്ടുമുണ്ട് ..സമൂഹത്തിൽ ആരും കൊതിക്കുന്ന പദവികൾ അലങ്കരിച്ചിട്ടുമുണ്ട് ..ഇപ്പോഴും നല്ല സ്ഥാനങ്ങൾ വഹിക്കുന്നുമുണ്ട്.യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷത്തെ മറ്റുചിലർ കൊട്ടാരവിപ്ലവം എന്നൊക്കെ പറഞ്ഞു പരിഹസിക്കുമ്പോൾ ,മനഃപൂർവം മറക്കുന്ന പല സത്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്നുണ്ട് ഇവർ .
അതേസമയം ഇന്നലെ ആണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റത് . മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ബി.എ.പൊളിറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കുത്തേറ്റ അഖില്‍.ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്.
നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു.എന്നാൽ ഈ സംഭവത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവികൾ എന്ത് പറയുന്നു എന്ന് കേൾക്കാൻ ആണ് ഏവരും കാതോർക്കുന്നത് ,ആഷിഖ് അബുന്റെ പ്രതികരണം അത്തരത്തിൽ വ്യത്യസ്തമാണ് .വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക,ഇങ്ങനെയാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .
https://www.facebook.com/Malayalivartha

























