കാന്‍സര്‍ വാര്‍ഡിന്റെ പിന്‍ഭാഗത്ത് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്... പൊന്നമ്മ വര്‍ഷങ്ങളായി അന്തിയുറങ്ങുന്നത് കോട്ടയം മെഡിക്കല്‍ കോളജിൽ; തലയോട്ടിയുടെ ഒരു വശം പൊട്ടി തകര്‍ന്നു കുറച്ച് ഭാഗം അടര്‍ന്നു പോയി; തലയോടിനുള്ളില്‍ ഒരു ചെറിയകൈപ്പത്തി കടന്നുപോകും വിധമായിരുന്നു!! മെഡിക്കല്‍ കോളജിലെ ലോട്ടറി വില്‍പ്പനക്കാരിയുടെ മരണം കൊലപാതമെന്ന് ഉറപ്പിച്ച് പോലീസ്
പൊന്നമ്മ വര്‍ഷങ്ങളായി മെഡിക്കല്‍ കോളജിലാണ് അന്തിയുറങ്ങുന്നത്. ഇവരോടൊപ്പമുണ്ടായിരിന്ന ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ മറ്റൊരു യുവാവിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. കസ്റ്റഡിയിലുള്ള യുവാവ് പറഞ്ഞതനുസരിച്ചാണു പുതുപ്പള്ളിക്കാരനായ ഇയാളെ വിളിച്ചു വരുത്തിയത്. ചെറിയ തോതില്‍ ഭിന്നശേഷിക്കാരനായ ഇയാള്‍ക്ക് ഈ കൃത്യത്തില്‍ പങ്കില്ലെന്ന് പ്രഥമദൃഷ്ട്യ പോലീസിനു വ്യക്തമായി. പൊന്നമ്മ മരിച്ചത് തലയ്ക്ക് ഏറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്ത്തിയാക്കുന്നതിനിടയില് തന്നെ മരണ കാരണം പോലീസിന് ബോധ്യപ്പെട്ടിരുന്നു. തലയോട്ടിയുടെ ഒരു വശം പൊട്ടി തകര്‍ന്നു കുറച്ച് ഭാഗം അടര്‍ന്നു പോകുകയും തലയോടിനുള്ളില്‍ ഒരു ചെറിയകൈപ്പത്തി കടന്നുപോകും വിധമായിരുന്നു.
വീഴ്ചയില്‍ സംഭവിക്കുന്നതല്ല തലയോട്ടിയുടെ മുകള്‍ ഭാഗത്തെ പൊട്ടല്‍ എന്നതിനാല്‍ തുടക്കംമുതല്‍ കൊലപാതകമെന്ന തരത്തിലുള്ള അന്വേഷണം ഉര്ജിതപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിന്റെ പിന്‍ഭാഗത്ത് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പീന്നിടാണു മൃതദേഹം തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയുടേതാണെന്ന് മകള്‍ സിന്ധു തിരിച്ചറിഞ്ഞത്. മൃതദേഹം അഴുകിയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി മാത്രമേ ബന്ധുക്കള്‍ക്കു വിട്ടുനല്‍കു. അതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം മെഡിക്കല്‍ കോളജില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനകം ഡിഎന്‍എ പരിശോധാനാഫലം വന്നശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ഡിഎന്‍എ പരിശോധനയ്ക്ക് രക്തം ശേഖരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പൊന്നമ്മയുടെ മകള്‍ സിന്ധുവിനോട് ഇന്നു ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തുവാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് കുടുംബശ്രീ ജീവനക്കാര്‍ വിശ്രമിക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തിന്റെ പരിസരത്ത് ദുര്‍ഗന്ധം പരന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. സമീപത്തു കിടന്നിരുന്ന കടലാസ് പെട്ടി ശുചീകരണ തൊഴിലാളികള്‍ തുറന്നപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha