രാജ്യത്തിന് മുന്നിൽ തലകുനിച്ച് കേരള സർവകലാശാല ; യൂണിവേഴ്സിറ്റി കോളേജിലെ കുപ്രസിദധരായ എസ് എഫ് ഐ നേതാക്കൾ ബിരുദ,ബിരുദാനന്തര പരീക്ഷകൾ എഴുതിയത് വീട്ടിൽ വച്ചോ എന്ന സംശയത്തിൽ കേരളസർവകലാശാല

യൂണിവേഴ്സിറ്റി കോളേജിലെ കുപ്രസിദധരായ എസ് എഫ് ഐ നേതാക്കൾ ബിരുദ,ബിരുദാനന്തര പരീക്ഷകൾ എഴുതിയത് വീട്ടിൽ വച്ചോ എന്ന സംശയത്തിൽ കേരളസർവകലാശാല. വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ളയുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്തരമൊരു സംശയം ഉയർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിൽ അടുത്ത കാലത്ത് നടന്ന എല്ലാ പരീക്ഷകളും പരിശോധിക്കാൻ സർവകലാശാല തീരുമാനിച്ചു. എല്ലാ പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന സംശയത്തിലാണ് സർവകലാശാല. നസീമും ശിവരഞ്ജിത്തുമല്ലാതെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പരീക്ഷ എഴുതിയ മറ്റ് വിദ്യാർത്ഥികളുടെയും ഉത്തരകടലാസുകൾ സർവകലാശാല പരിശോധിക്കും. യൂണിവേഴ്സിയി കോളേജിൽ പരീക്ഷാ നടത്തിപ്പിന്റെ ചുമതലമുണ്ടായിരുന്ന ജീവനക്കാരന്റെ സഹായം എസ് എഫ് ഐ നേതാക്കൾക്ക് ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് സർവകലാശാല.
മറ്റ് വിദ്യാർത്ഥികളെ പോലെ എസ് എഫ് ഐ നേതാക്കളും പരീക്ഷ എഴുതിയിരുന്നതായി സർവകലാശാല കരുതുന്നു. എന്നാൽ എസ് എഫ് ഐ നേതാക്കൾ പരീക്ഷാ നടത്തിപ്പുകാരനിൽ നിന്ന് ഉത്തര കടലാസ് വാങ്ങിയ ശേഷം വീട്ടിൽ ചെന്ന് പരീക്ഷയെഴുതി മറ്റ് ഉത്തരക്കെട്ടുകൾക്കൊപ്പം സൂക്ഷിച്ചു എന്നാണ് സർവകലാശാല കരുതുന്നത്.ഇതാണ് സർവകലാശക്ക് അയച്ചുകൊടുത്തത്. ഇല്ലെങ്കിൽ ഉത്തരകടലാസുകൾ പ്രതികളുടെ വീട്ടിൽ എത്തേണ്ട കാര്യമില്ല. ഉത്തരകടലാസിൽ സർവകലാശാലയുടെ സീൽ ഉണ്ടാകും.സീൽ അടിക്കാത്ത കടലാസാണ് ലഭിച്ചത്. സീൽ അടിച്ചെങ്കിൽ തന്നെ അത് വ്യാജമായി പതിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കോളേജിലെയും സർവകലാശാലയിലെയും ജീവനക്കാരുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് സർവകലാശാല കരുതുന്നത്. അത് തീർച്ചയായും ഇടതുപക്ഷ സംഘടനയിൽ പെട്ട ജീവനക്കാരിൽ നിന്നായിരിക്കണം. എസ് എഫ് ഐ നേതാക്കൾക്ക് സർവകലാശാല പരീക്ഷകളിൽ മികച്ച മാർക്കാണ് ലഭിച്ചിട്ടുള്ളത്. അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത ഇവർക്ക് എങ്ങനെ മികച്ച മാർക്ക് കിട്ടി എന്നാണ് സർവകലാശാല അത്ഭുതപ്പെടുന്നത്.
ഉത്തരകടലാസുകളുടെ മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിശദാംശങ്ങളും സർവകലാശാല ശേഖരിക്കുന്നുണ്ട്. ഇവരിൽ എത്രപേർക്ക് എസ് എഫ് ഐ നേതാക്കളുമായി ബന്ധമുണ്ടോ എന്നാണ് പ്രധാന അന്വേഷണം. സർവകലാശാലയിലെ പരീക്ഷാ കൺട്രോളർ ഓഫീസിലും മറ്റും ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. സർവകലാശാല അന്വേഷണത്തിന് പുറമേ സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇതേ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
പി എസ് സിക്കൊപ്പം സർവകലാശാലയും സംശയനിഴലിലായിരിക്കുകയാണ്. സൗവകലാശാല പരീക്ഷകളെ പരസ്യമായി പരിഹസിക്കുന്ന തരത്തിലുള്ള ട്രോളുകൾ സർവകലാശാലയുടെ അന്തസിനെ തന്നെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ സർവകലാശാലകളിൽ ഏറ്റവും അന്തസും വിശ്വാസ്യതയുമുള്ള സ്ഥാപനമായിരുന്നു കേരള സർവകലാശാലാ ഇതിന്റെ ഉത്തര കടലാസും സീലും കുത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയെന്ന വാർത്ത ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കേരളം ശിരസ് കുനിച്ച് നിൽക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha

























