നേതാക്കൾ കീഴടങ്ങി അടുത്ത പടി രക്ഷപ്പെടുത്തൽ; എസ് എഫ് ഐ നേതാക്കൾ പോലീസിന് കീഴടങ്ങിയത് പിണറായിയുടെ കണ്ണുരുട്ടൽ കണ്ട് പേടിച്ച സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം എന്ന് ആരോപണം
എസ് എഫ് ഐ നേതാക്കൾ പോലീസിന് കീഴടങ്ങിയത് പിണറായിയുടെ കണ്ണുരുട്ടൽ കണ്ട് പേടിച്ച സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം എന്ന് ആരോപണം. പ്രതികൾക്ക് കസ്റ്റഡിയിൽ പഞ്ചനക്ഷത്ര സൗകര്യം ഏർപ്പെട്ടുത്താനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ് എന്നാണ് സംസാരം. ഇനി പ്രതികളെ എങ്ങനെ രക്ഷിക്കാം എന്ന ചർച്ചയിലേക്കാണ് സി.പി.എം. കടക്കുന്നത് എന്ന രീതിയിലെ ചർച്ചയും സജീവമാണ്. .
കുത്തേറ്റ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിനെ കോടിയേരി സന്ദർശിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച നാല് എസ് എഫ് ഐ പ്രവർത്തകർ കീഴടങ്ങിയത് . നസീമും ശിവരഞ്ജിത്തും ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച അതിരാവിലെ അറസ്റ്റിലായതും കോടിയേരിയുടെ നിർദ്ദേശ പ്രകാരം തന്നെയാണ് എന്നാണ് ചർച്ച.
മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിപോടാണ് അറസ്റ്റിന് പിന്നിലെന്ന് അറിയുന്നു. പ്രതികളെയെല്ലാം നിയമത്തിനു മുന്നിലെത്തിക്കണമെന്നും തിങ്കളാഴ്ചക്ക് മുമ്പ് എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും പിണറായി സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന മട്ടിൽ മുന്നോട്ടു പോകുന്ന തന്റെ സർക്കാരിനെ എസ് എഫ് ഐ ക്കാർ പ്രതിസന്ധിയിലാക്കിയതിന്റെ പരിഭവത്തിലാണ് പിണറായി. അറസ്റ്റിലായ പ്രതികൾ പോലീസിനെ മുൻകൂട്ടി വിവരം അറിയിച്ച ശേഷമാണ് കീഴടങ്ങാനെത്തിയത്. തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതികളും പോലീസിന് കീഴടങ്ങിയതാണ്.
പ്രതികളെ സംരക്ഷിക്കില്ലെന്ന് കോടിയേരി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യായീകരിക്കാനാവാത്ത സംഭവമാണ് കോളേജിലുണ്ടായതെന്ന് കോടിയേരി പറയുന്നത് വരെ പോലീസ് കാത്തിരുന്നു. സർക്കാരോ സി പി എമ്മോ പറയാതെ പ്രതികളെ പിടിച്ചാൽ പോലീസിന്റെ തൊപ്പി തെറിക്കും എന്ന കാര്യം അറിയാവുന്നത് കൊണ്ടാണ് പോലീസ് നിശബ്ദത പാലിച്ചത്. പണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ എസ്പി ചൈത്ര തേരേസ ജോണിന് സംഭവിച്ചത് പോലീസ് ഉദ്യോഗസ്ഥർക്കറിയാം. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ജാഗ്രതയോടെയാണ് നീങ്ങിയത്.
ആക്രമികൾ എല്ലാവരും തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നു. ഇവർ അടുത്ത സുഹ്യത്തുക്കളുമായി ഫോൺ വഴി ബന്ധപ്പെടുന്നുണ്ടായിരുന്നു. മൊബൈൽ ഫോണിലൂടെ ഇവർ സഹപാഠികളെ ഭീഷണിപ്പെടുത്തിയിരുന്നു. പാളയത്ത് സർവകലാശാല ഹോസ്റ്റലിലായിരുന്നു ഇവർ ആദ്യം താമസിച്ചിരുന്നത്. നേതാക്കളുടെ സംരക്ഷണയിൽ തന്നെയായിരുന്നു പ്രതികൾ എല്ലാവരും.
ഇനി കേസിൽ നിന്നും ഇവരെ ഊരിക്കാനായിരിക്കും സിപിഎം സഖാക്കൾ ശ്രമിക്കുക. അതിന് അവർ അഖിലിന്റെ വീട്ടുകാരെ സ്വാധീനിക്കും. സ്വാഭാവികമായും നിസഹായരായ അഖിലിന്റെ വീട്ടുകാർ സി പി എമ്മിന്റെ സമ്മദ്ദർത്തിന് വഴങ്ങും. വഴങ്ങിയില്ലെങ്കിൽ വഴങ്ങിപ്പിക്കാൻ നന്നായറിയുന്ന പാർട്ടിയാണ് സി പി എം അതേസമയം ശിവരഞ്ജിത്തിനും നസീമിനും ലഭിക്കുമായിരുന്ന പോലീസുദ്യോഗം വെള്ളത്തിലായി. ഇടത് സർക്കാർ അധികാരം ഒഴിയാൻ ഒന്നര വർഷം മാത്രമാണ് ബാക്കി നിൽക്കുന്നത്. അതിനിടയിൽ ഇരുവരെയും കേസിൽ നിന്നും ഊരിയെടുത്ത് ജോലിയിൽ കയറ്റാനുള്ള സാവകാശം സർക്കാരിന് ലഭിക്കില്ല. മാത്രവുമല്ല മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ ഭൂതകണ്ണാടിയുമായി സർക്കാരിന് പിന്നാലെ നടക്കുകയുമാണ്.
എസ് എഫ്ഐ നേതാക്കളെ സംരക്ഷിച്ച് സിപിഎം നേതാക്കൾ തിരുവനന്തപുരത്തുകാർ തന്നെയാണെന്ന് പോലീസിന് നന്നായറിയാം. നേതാക്കളുടെ ശരീരത്തിൽ പോലീസ് തൊടാതിരിക്കാനുള്ള മറുമരുന്ന് സി പി എം നേതാക്കൾ പ്രയോഗിച്ചിട്ടുണ്ട്. ഇവരുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതിരിക്കാൻ കസ്റ്റഡിയിൽ സി പി എം അനുഭാവികളായ പോലീസുകാരെ തന്നെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. നസീം പോലീസുകാരനെ മർദ്ദിച്ച കേസിൽ പ്രതിയായതിനാൽ പാർട്ടി പ്രത്യേക സൗകര്യമാണ് ഏർപ്പാടാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha