ബിരിയാണി വാങ്ങാൻ എത്തിയവരോട് ഇല്ലെന്നു പറഞ്ഞതിനു വീട് കയറി ആക്രമണം; ഹോട്ടൽ ഉടമക്കും കുടുംബത്തിനും പരിക്ക്
ബിരിയാണി വാങ്ങിക്കാൻ എത്തിയവരോട് ബിരിയാണി ഇല്ല എന്ന് പറഞ്ഞതിന് അക്രമണം. ശ്രീനാരായണ നഗറിന് സമീപം പ്രവര്‍ത്തിക്കുന്ന ഇറാനി ഹോട്ടല്‍ ഉടമയ്ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. നാലംഗ സംഘമാണ് വീട്ടിൽ എത്തി അഹമ്മദ് കബീര്‍ (46), ഭാര്യ ഹസീമ (40), മകന്‍ റൗഫ് റഹ്മാന്‍ (20) എന്നിവരെ ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടലില്‍ എത്തി ബിരിയാണി ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായത്.
ഞായറാഴ്ച രാത്രി ഹോട്ടല്‍ അടച്ച് ശേഷം അഹമ്മദ് കബീര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. വീടിന് മുന്നിൽ കിടന്ന കാറിൻറെ ചില്ലും അക്രമികൾ തകര്‍ത്തു. അഹമ്മദ് കബീറിനെ അടിക്കുന്നത് തടയാന്‍ ശ്രമിക്കവേ ഭാര്യക്കും മകനും പരിക്കേൽക്കുകയായിരുന്നു. അക്രമികളുടെ മർദ്ദനമേറ്റു അഹമ്മദ് കബീറിൻറെ മുന്‍നിരയിലെ പല്ലുകള്‍ ഇളകിപോയി. മകൻറെ കാൽ ഒടിഞ്ഞു. സംഭവത്തിൽ അരൂര്‍ പൊലീസ് കേസ് എടുത്തു. പ്രതികളെ പിടിക്കാനായില്ല.
https://www.facebook.com/Malayalivartha