Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അതിന് കാരണക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം

16 JULY 2019 03:21 PM IST
മലയാളി വാര്‍ത്ത

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അതിന് കാരണക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിമര്‍ശനം നടത്തിയത്. ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിന്നില്ല. സ്വന്തം താല്‍പര്യപ്രകാരമാണ് അവര്‍ പ്രവര്‍ത്തിച്ചത്. വിധി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടുവിചാരം ഉണ്ടായിരുന്നില്ല. ചിലര്‍ ബോധപൂര്‍വ്വം ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലജലവിഭ്രാന്തിയായിരുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ മണ്ഡലകാലത്ത് പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പരസ്യമായി സ്വീകരിച്ചിരുന്നത്.

കസ്റ്റഡിമരണങ്ങളും മര്‍ദ്ദനങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം ഹരമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കസ്റ്റഡിയില്‍ പ്രതികളെ മര്‍ദ്ദിക്കുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കസ്റ്റഡി മര്‍ദ്ദനങ്ങളും മരണങ്ങളും ഒഴിവാക്കാനാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സി.ഐമാര്‍ക്ക് എസ്.എച്ച്.ഒമാരുടെ ചുമതല നല്‍കിയത്. എന്നാല്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. സ്‌റ്റേഷനുകളില്‍ ഡിവൈ.എസ്.പിമാര്‍ സന്ദര്‍ശനം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവരത് സൗകര്യപൂര്‍വ്വം മറക്കുന്നു. ശബരിമല ഉള്‍പ്പെടെയുള്ള ഗൗരവതരമായ വിഷയങ്ങളില്‍ പൊലീസില്‍ നിന്ന് പല വിവരങ്ങളും ചോര്‍ന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ഇടുക്കിയില്‍ രാജ്കുമാര്‍ എന്ന പ്രതിയെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള എസ്.പിമാരുടെ അടക്കം യോഗം വിളിച്ചത്. കസ്റ്റഡിമരണത്തിന് പിന്നില്‍ ഇടുക്കി എസ്.പിയായിരുന്ന വേണുഗോപാല്‍ ആയിരുന്നെന്ന് പ്രതിയായ എസ്.ഐ സാബു മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.പിയെ സ്ഥലംമാറ്റിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാര്‍ നിക്ഷേപം നടത്തിയ പണം കണ്ടെത്തുന്നതിനാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തിട്ടും അറസ്റ്റ് ചെയ്യാതിരുന്നതെന്നും വിവരം റേഞ്ച് ഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ് പി പറഞ്ഞതായും സാബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്ത വിവരം തന്നെ അറിയിച്ചില്ലെന്നാണ് എസ് പി വേണുഗോപാല്‍ പറഞ്ഞത്. വേണുഗോപാലിന്റെ ബന്ധു നിക്ഷേപം നടത്തിയിരുന്നെന്നും അതിനാല്‍ പണം എവിടെയാണെന്ന് കണ്ടെത്തുന്നതിനാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ചിരുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

കൊച്ചിയിലുള്ള ഭീകര വിരുദ്ധ സേനയുടെ (എ.ടി.എഫ്) മേധാവിയായാണ് വേണുഗോപാലിനെ നിയമിച്ചത്. എസ്.പി വേണുഗോപാലിന്റെ അറിവോടെയാണ് രാജ് കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നും കര്‍ശന നടപടിവേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ് കുമാറിന്റെ മാതാവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെയും എസ്.പിക്കെതിരായ പരാതികളുടെയും കൂടി അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റിയത്. എസ്.പിയെ സംരക്ഷിക്കാന്‍ ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയായ എം.എം മണി നീക്കം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് സ്ഥലംമാറ്റിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല  (44 minutes ago)

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (1 hour ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (1 hour ago)

മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും  (2 hours ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (2 hours ago)

ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു...  (2 hours ago)

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക  (2 hours ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (2 hours ago)

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (3 hours ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (3 hours ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (3 hours ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (3 hours ago)

Malayali Vartha Recommends