Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പോലീസ് ചെലവിൽ ക്രിമിനൽ സഖാക്കൾക്ക് കായികക്ഷമതാ പരീക്ഷ; യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു

16 JULY 2019 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നത്; ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ

സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; 164 പേര്‍ ഇന്ന് അറസ്റ്റിലായി; 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു. മാസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷക്കായി ഇരുവരും ഗ്രൗണ്ടിലെത്തിയത് പൊലീസ് ജീപ്പിൽ. നാലാം സായുധ ബറ്റാലിയനിലെ അംഗമായ സംഘടനാ നേതാവാണ് കായിക പരിശോധനയ്ക്ക് മുമ്പും ശേഷവും ഇവർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്ത് കൊടുത്തത്. നഗരത്തിൽ ചുറ്റാനും താമസിക്കുന്ന ഹോട്ടലിലെത്താനും ഭക്ഷണം കഴിക്കാൻ പുറത്തുപോകാനും ഇവർക്ക് ഡിപ്പാർട്ട് മെന്റ് വക ജീപ്പും സൗകര്യങ്ങളും സംഘടനാ നേതാവ് ഒരുക്കികൊടുത്തു. കായികക്ഷമതാ പരീക്ഷയിലും പ്രതികൾക്കായി നേതാവ് ശുപാർശ നടത്തിയതായും ആരോപണം ഉയരുന്നു.

തിരുവനന്തപുരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസിൽ നസിം പ്രതിയായ ശേഷമായിരുന്നു കണ്ണൂരിൽ കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷക്കായി എത്തിയതെന്നതും അതിശയമുളവാക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന് പുറമേ എസ്.എഫ്.ഐ യൂണിറ്റംഗമായ മറ്റൊരു വിദ്യാർത്ഥിയും ഇവർക്കൊപ്പം കായികക്ഷമതാ പരീക്ഷയ്ക്കെത്തിയിരുന്നു. തലസ്ഥാന പൊലീസ് സേനയിലെ വമ്പൻമാരായ ചിലരുടെ സ്വാധീനമാണ് കായികക്ഷമതാപരിശോധനയ്ക്ക് കണ്ണൂരിലെത്തിയ ഇവർക്ക് ലഭിച്ച വരവേൽപ്പിന്റെ പിന്നിലെന്നാണ് പറയപ്പെടുന്നത്.

യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നസിമിന്റെ പേരുവിവരങ്ങൾ പുറത്തായതോടെയാണ് കണ്ണൂരിലെ സ്വീകരണം പൊലീസ് സേനാംഗങ്ങൾക്കിടയിൽ നിന്ന് തന്നെ പുറത്തുവന്നത്. പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെയാണ് പി.എസ്.സിയുടെ ബറ്റാലിയൻ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നേതാവായ നസീമിന് വിദ്യാർത്ഥി നേതാവെന്നതിലുപരി പൊലീസിലും ഭരണത്തിലുമുള്ള സ്വാധീനത്തിന് തെളിവാണിത്.

ട്രാഫിക് പൊലീസുകാരനെ അക്രമിച്ച കേസിൽ രണ്ടുമാസത്തോളം മുങ്ങി നടന്ന നസീമിനെ ഏറെ വിവാദങ്ങൾക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും രണ്ട് ദിവസത്തിനു ശേഷമാണ് നസിമിന്റെയും ശിവരഞ്ജിത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിന്റെ വ്യാജസീലും യൂണിവേഴ്സിറ്റിയിലെ ഉത്തരക്കടലാസുകളും കണ്ടെത്തുകയും ചെയ്തതോടെ ശിവരഞ്ജിത്ത് റാങ്ക് ലിസ്റ്റിലുൾപ്പെട്ടതും വിവാദമായിട്ടുണ്ട്.

അതേസമയംശിവരഞ്ജിത്തിന്റെ കായിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കി. ഭൂവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്ബെയ്ത്ത് , സര്‍വകലാശാല ഹാന്‍ഡ്ബോള്‍ മത്സരം തുടങ്ങിയവയില്‍ ശിവരഞ്ജിത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടു. സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് ആണ് ഇക്കാര്യം അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും  (15 minutes ago)

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നത്; ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ  (21 minutes ago)

സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച  (26 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (34 minutes ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; 164 പേര്‍ ഇന്ന് അറസ്റ്റിലായി; 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (34 minutes ago)

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ  (43 minutes ago)

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (1 hour ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (2 hours ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (3 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (4 hours ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (4 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (4 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (4 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (4 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (5 hours ago)

Malayali Vartha Recommends